ന്യൂദല്‍ഹി: ഡീസല്‍ വില ലിറ്ററിന് 50 പൈസ കൂട്ടാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചു. സംസ്ഥാനത്തെ വില്‍പ്പന നികുതികൂടി കൂട്ടിയ വില ശനിയാഴ്ച അര്‍ധരാത്രി നിലവില്‍ വന്നു. നികുതിയടക്കം 65 മുതല്‍ 75 പൈസ വരെ വിവിധ സംസ്ഥാനങ്ങളില്‍ വില കൂടും.
എണ്ണകമ്പനികളുടെ നഷ്ടം നികത്താന്‍ ഡീസല്‍വില എല്ലാ മാസവും 50 പൈസ വീതം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞ യു.പി.എ സര്‍ക്കാരാണ് അനുമതി നല്‍കിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ഏപ്രിലില്‍ വര്‍ദ്ധന ഒഴിവാക്കിയത്. പിന്നീട് മെയ് 12ന് വില 1.09 രൂപ വര്‍ധിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: