കോഴിക്കോട്: അനാഥാലയങ്ങളിലെ മനുഷ്യക്കടത്തിനെതിരെ നടപടിയെടുക്കുന്നത് മുസ്ലിം സമൂഹത്തിനെതിരായ നീക്കമാണെന്ന് ആരോപിച്ചുകൊണ്ട് മുസ്ലിം സംഘടനകള്‍. മുസ്ലിം സമൂഹത്തെ ഉപദേശിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ്ചെന്നിത്തലക്ക് അധികാരമില്ലെന്ന് ഇന്നലെ ഇ.കെ. വിഭാഗം സുന്നി നേതാക്കള്‍ വാഹര്ത്താസമ്മേളനത്തില് പറഞ്ഞു.
പൊലീസും അധികൃതരും നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ആഭ്യന്തര മന്ത്രി അനാഥ സംരക്ഷണത്തെ മനുഷ്യക്കടത്തായി ചിത്രീകരിക്കുന്ന വിധം പ്രസ്താവന നടത്തിയത് ഉചിതമായില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ വലിച്ചുകൊണ്ടുവരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. മുസ്ലിം സമൂഹത്തെ അപമാനിക്കുന്നതാണിത്. ഇവിടുത്തെ അനാഥശാല നടത്തിപ്പുകാര്‍ മറ്റു സംസ്ഥാനങ്ങളില്‍ പോയി പ്രവര്‍ത്തിക്കട്ടെ എന്ന മന്ത്രിയുടെ പ്രസ്താവനയും അനവസരത്തിലുള്ളതാണ്. ഇത്തരം സ്ഥാപനങ്ങളെ ചെറുതാക്കി കാണിക്കാനുള്ള ശ്രമമാണ് അതിന് പിന്നില്‍. ഇത്തരം ശ്രമങ്ങളെ ഏതൊരു കോണില്‍ നിന്ന് ഉണ്ടായാലും ശക്തമായി എതിര്‍ക്കുമെന്ന് സുന്നി മഹല്ല് ഫെഡറേഷന് സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സമസ്ത മാനേജര്‍ പിണങ്ങോട് അബൂബക്കര്‍,സുന്നിയുവജന സംഘം സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരള നദ്വത്തുല് മുജാഹിദീനും മനുഷ്യക്കടത്തിനെതിരായ നീക്കങ്ങള്‍ക്കെതിരെ രംഗത്തുവന്നു. അനാഥാലയങ്ങളിലെ പ്രവര്‍ത്തനത്തിന് മനുഷ്യക്കടത്തിന്റെ ദുസ്സൂചന നല്‍കുന്നത് ക്രൂരമാണെന്നാണ് കെഎന്‍എം പ്രസിഡന്റ് കെ.പി.അബ്ദുല്ലക്കോയ മദനി പ്രസ്താവനയില്‍ പറഞ്ഞത്.
അനാഥാലയങ്ങള്‍ സംബന്ധിച്ച മനുഷ്യാവകാശ കമ്മീഷന് നടത്തുന്ന വിവര ശേഖരണത്തിനെതിരെ ഓര്‍ഫനേജ് അസോസിയേഷനും ഓര്‍ഫനേജ് കണ്ട്രോള്ബോര്ഡും രംഗത്തുവന്നിരുന്നു. മുസ്ലിംലീഗിലെ പ്രമുഖ നേതാക്കളാണ് ഇത്തരം സംഘടകളുടെ തലപ്പത്തുള്ളത്. വിവാദമായ മുക്കം മുസ്ലിം ഓര്‍ഫനേജിന്റെ രക്ഷാധികാരി മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ്തങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: