ഗുരുശിഷ്യരെ പല രീതികളിലും പരീക്ഷിക്കാം. കുറെക്കഴിയുമ്പോള്‍ ശിഷ്യന് പൂര്ണനായെന്നുള്ള ഭാവം സ്വയം തോന്നും. ഞാനിനി എന്തുവന്നാലും ചലിക്കുന്ന പ്രശ്നമേയില്ല എന്നെല്ലാം വരും. അപ്പോള്‍ ഗുരു ശിഷ്യനെ വീണ്ടും പരീക്ഷിക്കും. ഒരിക്കല്‍ ഒരു ഗുരു ശിഷ്യനോടു പറഞ്ഞു, ”ഇന്ന സ്ഥലത്തൊരു സ്ത്രീയുണ്ട്. അവിടെനിന്നു സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവരണ”മെന്ന്. ശിഷ്യന് അവിടെയെത്തുന്നതിനുമുമ്പു ഗുരുതന്നെ സ്ത്രീയായിട്ട് അവിടെ ചെന്നുനിന്നു. പെണ്ണിനെക്കണ്ടപ്പോള് ശിഷ്യന്റെ മനസ്സുമാറി. അവള്‍ക്കുവേണ്ടി എല്ലാ വിഴുപ്പുവേലയും ചെയ്തു. എല്ലാം ചെയ്തു കഴിഞ്ഞപ്പോള്‍ സ്ത്രീ ശിഷ്യന്റെ പുറത്ത് ഒറ്റയടി. പെട്ടെന്നു മറയുകയും ചെയ്തു. ശിഷ്യന് ഇളിഭ്യനായി ആശ്രമത്തിലെത്തി. ഒന്നും സംഭവിക്കാത്ത മട്ടിലാണ് ശിഷ്യന്റെ വരവ്. ശിഷ്യനെ കണ്ടയുടന്‍, ”എന്തെടാ നിന്റ പുറത്ത്?” എന്നു ഗുരു ചോദിച്ചു. എന്തു പറയണമെന്നറിയാതെ ശിഷ്യന് നിന്നു പരുങ്ങുകയാണ്. പേടികൊണ്ടും നാണക്കേടുക്കൊണ്ടും ശിഷ്യന് ഒന്നും മിണ്ടിയില്ല. അവസാനം ഗുരു ഉപദേശം നല്കി അയച്ചു.
പഴയകാലത്തു സകല രീതിയിലും ഗുരു ശിഷ്യനെ പരീക്ഷിക്കും. സ്ത്രീകള്‍ പ്രലോഭിപ്പിക്കും;നഗ്നവേഷത്തില്പ്പോലും ആ പരീക്ഷകളൊക്കെ വിജയിച്ചാലും പിന്നീടു തളര്‍ന്നു വീഴുന്നതുവരെ ഏത്തമിടീലുണ്ട്. ‘ഞാന്‍ പഠിക്കാനര്ഹനാണെങ്കില് ഉപദേശിച്ചുതന്നാലും’ എന്നുപറഞ്ഞാണ് ഏത്തമിടുന്നത്. അതിനുശേഷമേ ബ്രഹ്മസൂത്രം ഉപദേശിക്കുകയുള്ളൂ. എന്നാല്‍ ഇന്നത്തെ കാലത്തോ? പത്തുരൂപാ കിട്ടിയാല്‍ കടയില്‍നിന്നൊരു പുസ്തകം വാങ്ങി ഒറ്റ വായന! അതോടെ ബ്രഹ്മസുത്രപഠനം കഴിഞ്ഞു. പിന്നെ താന്‍ ബ്രഹ്മമാണെന്നാണ് ഭാവം! ഇങ്ങനെയുള്ള ഒരാള്‍ ‘ ഞാന്‍ ബ്രഹ്മമാണെന്നും’ പറഞ്ഞ് ഇവിടെവന്നു. അമ്മ പറഞ്ഞു, ‘നിങ്ങള്‍ ബ്രഹ്മമാണെങ്കില്‍ ആ മീനും പട്ടിയും പൂച്ചയുമെല്ലാം ബ്രഹ്മമാണ്.
അമൃതാനന്ദമയീ ദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: