കിഴക്കമ്പലം: കുന്നത്തുനാ ട് പഞ്ചായത്തിലെ കുമാരപുരം ആശുപത്രിയുടെ വികസന പ്ര വര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും രോഗികള്‍ക്ക് വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കുന്നതിനും കുന്നത്തുനാട് എംഎല്‍എ വി.പി. സ ജീന്ദ്രന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു കോ ടി പത്ത് ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഈ ആശുപത്രിയുടെ വികസനത്തിനുവേ ണ്ടി കാലാകാലങ്ങളില്‍ മാറിവരുന്ന ഭരണ കര്‍ത്താക്കള്‍ അനുവദിക്കുന്ന ഫണ്ടുകള്‍ വേണ്ട രീ തിയില്‍ ഉപയോഗിക്കാന്‍ പഞ്ചായത്ത് ഭരണസമിതികള്‍ തയ്യാറാവാത്തത് പലപ്പോഴും ഭീമമായ നഷ്ടമാണ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്.
ആശുപത്രിയില്‍ ഇപ്പോഴും പ്രവര്‍ത്തിക്കാത്ത ഓപ്പറേഷന് തീയറ്ററും, ഒരു തവണ പോലും പ്രസവം നടക്കാത്ത ലേബര്‍ റൂ മും ഉണ്ട്. ഇതൊന്ന് തുറന്ന് പ്രവ ര്ത്തിക്കാനോ അതിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുവാനോ പ ഞ്ചായത്തിന്റേയോ എംഎല്‍എമാരുടെ ഭാഗത്ത് നിന്നോ യാ തൊരു വിധ നടപടികളും ഉണ്ടാകാറില്ല. നൂറുപേരെ കിടത്തി ചി കിത്സിക്കാവുന്ന വാര്‍ഡുകള്‍ ഉ ണ്ടായിട്ടും ഇന്നുവരെ ഈ ആശുപത്രിയില്‍ ഒരു രോഗിയേ പോ ലും കിടത്തി ചികിത്സിച്ചിട്ടില്ല.
കര്‍ഷകരും പാവപ്പെട്ടവരും പട്ടികജാതി-പട്ടിക വര്‍ഗ്ഗത്തില്‍ പ്പെട്ടവരും തിങ്ങിപ്പാര്‍ക്കുന്ന കു ന്നത്തുനാട് പഞ്ചായത്തില്‍ ഏ ക ആശ്രയമായ ഈ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് വേണ്ടത്ര പ രിഗണന ഉദ്യോഗസ്ഥ തലത്തി ല്‍ നിന്നോ ഭരണ കര്ത്താക്കളി ല്‍ നിന്നോ കിട്ടാറില്ല.
വികസന പ്രവര്‍ത്തനങ്ങള്‍ ക്ക് വേണ്ടി കോടികള്‍ അനുവ ദിക്കുമ്പോഴും അത് വേണ്ട രീതിയില്‍ വിനിയോഗിക്കുന്നുണ്ടോ യെന്ന് ഫണ്ട് അനുവദിക്കുന്ന വ്യക്തികളോ ഭരണ കര്‍ത്താക്ക ളോ അന്വേഷിക്കാറില്ല. ഇതിന് ഉത്തമോദാഹരണമാണ് ഇ പ്പോള്‍ സ്ഥലം എംഎല്‍എയുടെ പേരില്‍ ഒരു കോടി പത്ത് ല ക്ഷം രൂപ അനുവദിച്ച് പഴയ കെ ട്ടിടം പൊളിച്ച് പണിത് തുടങ്ങിയപ്പോള്‍ തന്നെ നാട്ടുകാരും രാ ഷ്ട്രീയ പാര്‍ട്ടികളും അഴിമതി ആരോപണവുമായി രംഗത്ത് വ രികയും കെട്ടിടം പണി കഴിയുന്നതിന് മുമ്പ് തന്നെ അപകടാവസ്ഥയിലായി. ഇതിനെതിരെ പഞ്ചായത്ത് ഭരണസമിതിക്കും മറ്റ് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പണി നിര്‍ത്തി വയ്ക്കുകയും പൊതുജനങ്ങളേയും രാഷ്ട്രീയ പാര്‍ട്ടികളേയും മറ്റും വിളിച്ച് ഒരു സര്‍വ്വകക്ഷിയോഗം നടത്തി.
യോഗത്തില്‍ പണിയേറ്റെയുടത്ത കോണ്‍ട്രാക്ടറെ കൊ ണ്ട് പണിയിലുള്ള അപാകതക ള്‍ മുഴുവന്‍ പരിഹരിച്ചതിന് ശേ ഷമെ ബാക്കി പണികള്‍ ആരംഭിക്കുകയുള്ളുവെന്നും പഞ്ചായ ത്ത് ഭരണസമിതിയും പിഡബ്ല്യൂ ഡി ഉദ്യോഗസ്ഥരും പറഞ്ഞു. പ ഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഒരു റിട്ടേയര്‍ഡ് എഞ്ചിനീയറെ പണി തീരുന്നതുവരെ നിയമിക്കാനും യോഗത്തില്‍ തീ രുമാനമാവുകയും നിയമിക്കുക യും ചെയ്തു. എഞ്ചിനീയറെ പേരിന് മാത്രം നിയമിച്ച് സര്‍വ്വകക്ഷിയോഗത്തിന്റെ കണ്ണില്‍ പൊടി ഇടാനും, പഞ്ചായത്ത് സമിതി തീരുമാനം സര്‍വ്വകക്ഷിയോഗത്തില്‍ എടുത്ത തീരുമാനത്തിന് വിപരീതമാണെന്നും ആരോപി ച്ച് വിവിധ രാഷ്ട്രീയ-സാമൂഹ്യ സംഘടനകള്‍ സമരത്തിന് ഒരുങ്ങുകയാണ്. പഞ്ചായത്ത് ഏകപക്ഷീയമായ തീരുമാനങ്ങള്‍ എ ടുക്കുന്നുവെന്നാരോപിച്ച് റിട്ടേയര്‍ഡ് എഞ്ചിനീയര്‍ ആശുപത്രിയുടെ പുനര്‍നിര്‍മ്മാണ മേല്‍ നോട്ടത്തില്‍ നിന്ന് രാജിവയ് ക്കുകയും ചെയ്തു. ഇതിനെതുടര്‍ന്ന് വീണ്ടും പഞ്ചായത്ത് ഭരണസമിതിയുടെ മേല്‍ നോട്ടത്തി ല്‍ അഴിമതി നടത്തുവാനുള്ള ത യ്യാറെടുപ്പാണെന്ന ശക്തമായ ആരോപണവും, വീണ്ടും സര്‍വ്വകക്ഷിയോഗം വിളിക്കണമെ ന്നും, അഴിമതി രഹിതമായി ആ ശുപത്രിയുടെ പുനര്‍ നിര്‍മ്മാണം മുന്നോട്ട് കൊണ്ടുപോകണമെ ന്നും, കോടികള്‍ അനുവദിക്കുക മാത്രമല്ല ഇതിന്റെ വിനിയോഗ ത്തെക്കുറിച്ചും സ്ഥലം എംഎല്‍എമാര്‍ അന്വേഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: