കൊച്ചി: സംസ്ഥാനത്ത് എന്തിനാണ് ഇത്രയധികം ബാറുകളെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു. മദ്യനയത്തില്‍ തീരുമാനമെടുക്കുന്നതില്‍ എന്തിനാണ് വൈകുന്നതെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് ഉടമകള്‍ നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ ചോദ്യം.
മദ്യ ഉപഭോഗം കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നു. എന്നാല്‍ ബാറുകളുടെ എണ്ണം കുറയ്ക്കുന്നുമില്ല. ഇതു രണ്ടുംകൂടി ഒന്നിച്ചു പോവുന്നത് എങ്ങനെയാണെന്നും കോടതി ചോദിച്ചു. ടൂറിസത്തിന്റെ പേരുപറഞ്ഞാണ് ബാറുകള്‍ അനുവദിക്കുന്നത് അങ്ങനെയെങ്കില്‍ ടൂറിസം കേന്ദ്രങ്ങളില്‍ മാത്രം ബാറുകള്‍ അനുവദിച്ചാല്‍ പോരേ? തീര്‍ഥാടന കേന്ദ്രങ്ങളില്‍ പോലും നിരവധി ബാറുകളുണ്ട്. പ്രമുഖ തീര്‍ഥാടന കേന്ദ്രമായ എരുമേലിയില്‍ പോലും നിരവധി ബാറുകളുണ്ടെന്നും കോടതി പറഞ്ഞു.
മദ്യനയത്തിന്റെ കാര്യത്തില്‍ ഇനിയും വൈകുന്നത് ശരിയല്ല. തീരുമാനം വൈകുന്നതിനാലാണ് ഇടപെടുന്നതെന്നും ഹൈക്കോടതി പറഞ്ഞു. കോടതി കേസില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നത് കേസ് അടുത്ത 17ലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: