കൊച്ചി: മാധ്യമങ്ങള്‍ ജനാധിപത്യത്തിലെ തിരുത്തല്‍ ശക്തിയാണെന്നും നീതിക്കായി നിലകൊള്ളുകയാണ് മാധ്യമ ധര്‍മ്മമെന്നും പ്രൊഫ. തുറവൂര്‍ വിശ്വംഭരന്. ആധുനിക കാലത്ത് ഈ ശക്തി മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നഷ്ടമാവുകയാണ്.
വിശ്വ സംവാദ കേന്ദ്രം കൊച്ചിയില്‍ സംഘടിപ്പിച്ച നാരദ ജയന്തി- മാധ്യമ പ്രവര്‍ത്തക ദിനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബാഹ്യമായ ഇടപെടലുകള്‍ക്കും സമ്മര്ദ്ദങ്ങല്ക്കും അതീതമായി സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള ശേഷിയും കഴിവുമാണ് മാധ്യമ പ്രവര്ത്തകര്ക്കുണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മൂല്യബോധമില്ലാത്ത മാധ്യമ പ്രവര്‍ത്തനം ഗുണകരമല്ല. സമൂഹത്തില്‍ നീതി ഉറപ്പു വരുത്തലാണ് മാധ്യമ ധര്‍മ്മം. എന്നാലിന്ന് മാധ്യമ ഭീകരതയുടെ കാലമാണ്. ധര്‍മ്മ ബോധത്തിലേക്ക് നയിക്കുന്നവന് എന്നര്‍ത്ഥം വരുന്ന നരന് എന്ന വാക്കില്‍ നിന്നുമാണ് നാരദന് എന്ന വാക്കിന്റെ ഉത്ഭവം.
വാക്കുകളും പദങ്ങളും അര്‍ത്ഥം നഷ്ടമാകാതെ ഉപയോഗിക്കണം. ധര്‍മ്മ നിഷ്ഠനായ കുബേരനെപ്പോലും ബ്ലേഡ് കമ്പനിക്കാരനാക്കുന്നത് ഭാരതീയത നഷ്ടമാകുന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പി.സുജാതന്‍ അധ്യക്ഷനായിരുന്നു. മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ എല്‍.കെ കൃഷ്ണന്‍കുട്ടി, ദാനിയല്‍ തിമോത്തി എന്നിവരെ ആദരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, എസ്.ജെ.ആര് കുമാര്‍, കെ.രാജേഷ് ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: