തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയം യൂത്ത് കോണ്‍ഗ്രസും അന്വേഷിക്കും. നാല് മണ്ഡലങ്ങളിലെ തോല്‍വിയെക്കുറിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രത്യേക അന്വേഷണം നടത്തുക.
ഇന്നലെ ചേര്‍ന്ന യൂത്ത്കോണ്‍ഗ്രസ് സംസ്ഥാനകമ്മറ്റിയിലാണ് തോല്‍വി അന്വേഷിക്കാന്‍ തീരുമാനമായത്. ജനറല്‍ സെക്രട്ടറിമാരായ ജെബി മേത്തര്‍, ആര്.ജി. സുനില്‍ എന്നിവരാണ് തോല്‍വി അന്വേഷിക്കുന്നത്.
ഇടുക്കി, തൃശൂര്‍, ചാലക്കുടി, പാലക്കാട് സീറ്റുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കേറ്റ കനത്ത പരാജയമാണ് അന്വേഷിക്കുക. സംസ്ഥാന പ്രസിഡന്റ് കൂടിയായ ഡീന്‍ കുര്യാക്കോസ് മല്‍സരിച്ച ഇടുക്കി സീറ്റിലെ പരാജയത്തിന് കാരണം ഇടുക്കിബിഷപ്പിന് മേല്‍ മാത്രം കെട്ടിവെക്കുന്നതില്‍ കാര്യമില്ലെന്നും ചില പ്രധാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രവര്‍ത്തനം കാരണമായെന്നും യോഗത്തില്‍ വിമര്‍ശം ഉയര്‍ന്നു.
ഇത്തരം നേതാക്കള്‍ക്കെതിരെ നടപടിവേണമെന്ന ആവശ്യവും ഉയര്‍ന്നു.
മന്ത്രിയെന്ന നിലയില്‍ സി.എന്‍. ബാലകൃഷ്ണന്റെ പ്രവര്‍ത്തനത്തിനെതിരെ യോഗത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നു. ലോക്സഭാ തെരെഞ്ഞെടുപ്പില്‍ മന്ത്രിമാരുടെ നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പിന്നിലായിട്ടുണ്ടെങ്കില് അതിന്റെ ഉത്തരവാദത്തം ഏറ്റെടുത്ത് ബന്ധപ്പെട്ട മന്ത്രിമാര്‍ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: