മുംബൈ: മുഖ്യബാങ്ക് നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. അതേസമയം സ്റ്റാറ്റ്യൂട്ടറി ലിക്വഡിറ്റി റേഷ്യോ (പണം ലഭ്യതാ അനുപാതം) അര ശതമാനം കുറച്ച് 22.5 ശതമാനമാക്കി. ബാങ്കുകള്‍ നിക്ഷേപത്തിന്റെ തോത് അനുസരിച്ച് റിസര്‍വ് ബാങ്കില്‍ ബോണ്ടുകളായി വാങ്ങി സൂക്ഷിക്കേണ്ട പണമാണ് സ്റ്റാറ്റ്യൂട്ടറി ലിക്വഡിറ്റി റേഷ്യോ.
പണം ലഭ്യതാ അനുപാതം കുറച്ചതുവഴി ബാങ്കുകള്‍ക്ക് കൂടുതല്‍ പണം വായ്പാ ആവശ്യങ്ങള്‍ക്കായി നല്കാന് കഴിയും. പൊതുവേ വ്യവസായ ലോകം വായ്പാനയത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. നയം പുറത്തുവന്നതോടെ ഓഹരിവിപണി നേട്ടം കണ്ടു.
വാണിജ്യ ബാങ്കുകള്‍ക്ക് വായ്പ നല്കുമ്പോള് ഈടാക്കുന്ന നിരക്കായ റിപ്പോ എട്ടു ശതമാനവും ബാങ്കുകളില്‍ നിന്ന് ആര്‍ബിഐ നിക്ഷേപം സ്വീകരിക്കുമ്പോള്‍ നല്കുന്ന പലിശയായ റിവേഴ്സ് റിപ്പോ ഏഴു ശതമാനവുമായി തുടരും. കരുതല്‍ ധനാനുപാതവും നാലു ശതമാനമായി നിലനിര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: