കണ്ണൂര്‍: പരാതിയൊന്നും ലഭിക്കാതെ എ.പി.അബ്ദുള്ളക്കുട്ടിക്കെതിരെ നടപടി സ്വീകരിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് കണ്ണൂരില്‍ നിന്ന് യാതൊരു വിധത്തിലുള്ള പരാതിയും ലഭിക്കാത്ത സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ നിലപാട് സ്വീകരിക്കാനാവില്ല.
വിഷയത്തിലെ സരിതയുടെ മൊഴി എന്താണെന്ന് അറിയാതെ അന്തിമ തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും സുധീരന് വാര്‍ത്താ ലേഖകരോട് പറഞ്ഞു. അതേസമയം കുട്ടികളെ കടത്തിയ സംഭവത്തില്‍ നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും സുധീരന് വ്യക്തമാക്കി. കേരളത്തില്‍ മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: