ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രിയുമായ കമല്‍നാഥ് പതിനാറാമത് ലോക്സഭയുടെ പ്രോ ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ലോക്സഭ സമ്മേളിച്ചു.
ലോക്സഭാ സെക്രട്ടറി ജനറല്‍ പി.ശ്രീധരന് പതിനാറാം ലോക്സഭ രൂപീകരിച്ചു കൊണ്ടുള്ള വിജ്ഞാപനം അംഗങ്ങളെ വായിച്ചു കേള്‍പ്പിച്ചു. അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും കേന്ദ്ര ഗ്രാമവികസന മന്ത്രി ഗോപിനാഥ് മുണ്ടെയുടെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെയും മറ്റന്നാളുമായി പൂര്‍ത്തിയാക്കും. സത്യപ്രതിജ്ഞാ നടപടികള്‍ക്കു ശേഷം വെള്ളിയാഴ്ച സ്പീക്കര്‍ തെരഞ്ഞെടുപ്പു നടക്കും. കമല്‍നാഥിനെ സ്പീക്കറാക്കുന്നതിനുള്ള ശിപാര്‍ശ നരേന്ദ്ര മോദി സര്‍ക്കാര്‍ രാഷ്ട്രപതിക്കു സമര്‍പ്പിച്ചിരുന്നു.
ലോക്സഭ സ്പീക്കറെ തെരഞ്ഞെടുക്കുന്നത് വരെ സ്പീക്കറിന്റെ ഓഫീസിലെ കാര്യങ്ങളെല്ലാം നോക്കുന്നത് പ്രോ ടേം സ്പീക്കറാണ്. മന്ത്രി സഭയിലെ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കുന്നതും ഇനി പ്രോടേം സ്പീക്കറുടെ മുന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: