തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിയമസഭയില്‍ ഈ മാസം 9ന് ചര്‍ച്ച നടത്തും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നിയമസഭയില്‍ പ്രത്യേക ചര്‍ച്ച നടക്കുന്നത്. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനായിരിക്കും ഇതു സംബന്ധിച്ച പ്രമേയം സഭയില്‍ അവതരിപ്പിക്കുക. നിയമസഭാ സമ്മേളനത്തിന്റെ സുഗഗമായ നടത്തിപ്പിനായി സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത കക്ഷി നേതാക്കളുടെ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.
സഭയുടെ ചര്‍ച്ചാവിവരങ്ങള്‍ കേന്ദ്രത്തിന് അയക്കുമെന്നാണ് സൂചന. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്തുന്നത് സംബന്ധിച്ച് സംസ്ഥാന പാസാക്കിയ നിയമം സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ സര്‍വ്വകക്ഷിയോഗം ചേര്‍ന്നിരുന്നു. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്നാട് സര്‍ക്കാരിന് സുപ്രീംകോടതി നേരത്തെ അനുവാദം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ജലനിരപ്പ് ഉയര്‍ത്തുന്നതിനുള്ള നടപടികളും ഡാമില്‍ തമിഴ്നാട് ആരംഭിച്ചിരുന്നു.
ജലനിരപ്പ് ഉയര്‍ത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര ജലകമ്മീഷന് ചെയര്‍മാന്റെ അധ്യക്ഷതയില്‍ സമിതിയും രൂപീകരിച്ചു. അറ്റകുറ്റപ്പണികള്‍ക്ക് തമിഴ്നാടിന് അധികാരം നല്കി. അണക്കെട്ട് സുരക്ഷിതമാണെന്ന ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിലടക്കം വാദം കേട്ടാണ് ഹര്‍ജിയില്‍ എട്ട് വര്‍ഷത്തിന് ശേഷം കോടതി സുപ്രധാന വിധി പ്രസ്താവിച്ചത്. വിധി കേരളത്തിന്റെ വാദങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: