കോഴിക്കോട്: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് അനര്‍ഹമായ പരിഗണന ലഭിക്കുന്നെന്ന ആരോപണങ്ങളെ ശരിവയ്ക്കുന്ന തരത്തില്‍ വീണ്ടും വിവാദം ഉയര്‍ന്നിരിക്കുന്നു. ജയിലില്‍ ഫെയ്സ്ബുക്ക് ഉപയോഗിച്ചതും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതുമെല്ലാം വലിയ വിവാദാമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം.
ഇത്തവണ മദ്യവുമായിട്ടാണ് പ്രതികള്‍ പിടിയിലായിരിക്കുന്നത്. പയ്യോളി അയനിക്കാട് വെച്ചാണ് ടിപി വധക്കേസിലെ പ്രതികള്‍ പിടിയിലായത്. മുഹമ്മദ് ഷാഫി ഉള്‍പ്പടെയുള്ള പ്രതികളെ കോടതിയില്‍ ഹാജരാക്കി മടങ്ങവെ മാഹിയില്‍നിന്നാണ് ഇവര്‍ മദ്യം വാങ്ങിയത്.
പ്രതികളുമായി മാഹിയില്‍ നിന്ന് വന്ന വണ്ടി നിര്‍ത്തി മദ്യം വാങ്ങുന്നത് കണ്ട നാട്ടുകാര്‍ പോലീസ് കണ്ട്രോള് റൂമിലേക്ക് വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പയ്യോളിയില്‍വെച്ച് ഇവരെ പിടികൂടിയത്. മദ്യം വാങ്ങിയത് പോലീസെന്നാണ് സൂചന. സംഭവത്തെ തുടര്‍ന്ന് വണ്ടിയിലുണ്ടായിരുന്ന അഞ്ച് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: