ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ശ്രീലങ്കക്ക്. അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ആറ് വിക്കറ്റിന് വിജയിച്ചാണ് ശ്രീലങ്ക പരമ്പര 3-2ന് സ്വന്തമാക്കിയത്. എന്നാല്‍ ഇംഗ്ലീഷ് താരം ജോസ് ബട്ലറെ ശ്രീലങ്കന്‍ ബൗളര്‍ സേനാനായകെ റണ്ണൗട്ടാക്കിയ വിവാദം കൊണ്ടായിരിക്കും ഈ പരമ്പര ഓര്‍മ്മിക്കപ്പെടുക.
44-ാം ഓവറിലായിരുന്നു വിവാദ പുറത്താകല്‍. പന്തെറിയാനായി ബൗളിംഗ് ക്രീസിലെത്തിയ സേനനായകെ ബൗളിംഗ് ആക്ഷന്‍ തുടങ്ങിയശേഷം നോണ്‍ സ്്രെടെക്കര് എന്‍ഡിലെ ക്രീസില്‍ നിന്ന് ഇറങ്ങി നടന്ന ബട്ലറെ റണ്ണൗട്ടാക്കി. നിയമപ്രകാരം തെറ്റൊന്നുമില്ലെങ്കിലും സാധാരണഗതിയില്‍ ഇത്തരം അവസരങ്ങളില്‍ ബൗളര്‍ ബാറ്റ്സ്മാന് താക്കീത് നല്‍കുകയും അമ്പയറുടെ ശ്രദ്ധയില്‍പ്പെടുത്തുകയുമാണ് ചെയ്യാറുള്ളത്. എന്നാല്‍ സേനനായകെ ബട്ലറെ റണ്ണൗട്ടാക്കിയശേഷം ഔട്ടിനായി അപ്പീല്‍ ചെയ്തു.
അപ്പീല്‍ പിന്‍വലിക്കാന്‍ ലങ്കന്‍ ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസിന് അവസരം നല്‍കിയെങ്കിലും ലങ്കന്‍ ടീം അപ്പീലില്‍ ഉറച്ചു നിന്നതോടെ നിയമപ്രകാരം തെറ്റെല്ലാത്തതിനാല് ഔട്ട് അനുവദിക്കുകയല്ലാതെ അമ്പയര്‍ക്ക് മറ്റു വഴിയുമില്ലായിരുന്നു. 21 റണ്‍സെടുത്ത് ബട്ലര് പുറത്തായി. 1992നുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ ഇത്തരത്തില്‍ പുറത്താവുന്ന ആദ്യതാരമാണ് ബട്ലര്. ലങ്കന്‍ ടീമിന്റെ നടപടി മോശമെന്ന് വിമര്‍ശിച്ച ഇംഗ്ലീഷ് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് താനായിരുന്നെങ്കില്‍ ഇത്തരത്തില്‍ പെരുമാറില്ലായിരുന്നുവെന്നും വ്യക്തമാക്കി. എന്നാല്‍ ബട്ലര്ക്ക് മുമ്പ് രണ്ടുതവണ മുന്നറിയിപ്പ് നല്കിയിരുന്നതാണെന്നായിരുന്നു മുന്‍ ശ്രീലങ്കന്‍ നായകന് കൂടിയായ മഹേല ജയവര്‍ധനെയുടെ വിശദീകരണം.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 48.1 ഓവറില്‍ 219 റണ്‍സിന് ഓള് ഔട്ടായി. 57 റണ്‍സെടുത്ത ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോറര്‍. ഇയാന്‍ ബെല്‍ 37ഉം ജോര്‍ദാന്‍ 30ഉം റണ്‍സെടുത്ത് ഭേദപ്പെട്ട ബാറ്റിംഗ് നടത്തി. ശ്രീലങ്കക്ക് വേണ്ടി മലിംഗ മൂന്നും മെന്‍ഡിസ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 48.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്താണ് വിജയത്തോടൊപ്പം പരമ്പരയും സ്വന്തമാക്കിയത്. 60 റണ്‍സെടുത്ത് പുറത്താകാതെ നിന്ന തിരിമന്നെയും 42 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ആഞ്ചലോ മാത്യൂസും 53 റണ്‍സെടുത്ത മഹേല ജയവര്‍ദ്ധനെയും നടത്തിയ മികച്ച പ്രകടനമാണ് ശ്രീലങ്കക്ക് വിജയം സമ്മാനിച്ചത്. ശ്രീലങ്കയുടെ തിരിമന്നെയാണ് മാന്‍ ഓഫ് ദി മാച്ച്. ലങ്കയുടെ തന്നെ മലിംഗ മാന്‍ ഓഫ് ദി സീരീസുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: