കാണ്‍പൂര്‍: കാണ്‍പൂരിലെ ഐഐടി രണ്ടാമത്തെ സൂപ്പര്‍ കമ്പ്യൂട്ടര്‍ പുറത്തിറക്കി. സ്ഥാപനത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.സി. ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചൊവ്വാഴ്ച സൂപ്പര്‍ കമ്പ്യൂട്ടര്‍ പുറത്തിറക്കിയത്. ശ്രീവാസ്തവയും കമ്പ്യൂട്ടര്‍ വിഭാഗം മേധാവി ആശിഷ് ദത്തയും ചേര്‍ന്നാണ് പുതിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ ലോകത്തിന് സമ്മാനിച്ചത്. വിദ്യാഭ്യാസ കാര്യങ്ങള്‍ക്കും, ഗവേഷണം, പരിശീലനം എന്നിവയ്ക്ക് സൂപ്പര്‍കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കാമെന്ന് ഇവര്‍ പറഞ്ഞു.
വളരെ സങ്കീര്‍ണ്ണമായ കമ്പ്യൂട്ടിങ്ങ് ജോലികള്‍ നിര്‍വഹിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന വളരെ വലിയ കമ്പ്യൂട്ടര്‍ ശൃംഖലകളാണ് സൂപ്പര്‍ കംപ്യൂട്ടറുകള്‍. ആയിരക്കണക്കിനു ചെറിയ കംപ്യൂട്ടറുകള്‍ കൂട്ടിചേര്‍ത്ത് ക്ലസ്റ്ററിങ്ങ് രീതിയിലാണ് സൂപ്പര്‍ കംപ്യൂട്ടറുകള്‍ നിര്‍മ്മിക്കാറുള്ളത്.
വലിയ കണക്കുകൂട്ടലുകള്‍ നടത്താന്‍ വേണ്ടിവരുന്ന രംഗങ്ങളില്‍ സൂപ്പര്‍ കംപ്യൂട്ടറുകള്‍ ഉപയോഗിക്കാറുണ്ട്. കാലാവസ്ഥാപ്രവചനം, എണ്ണ പര്യവേഷണം, അണുശക്തി മേഖല, പലതരത്തിലുള്ള സിമുലേഷനുകള്‍, ബഹിരാകാശ രംഗം, ഗവേഷണ രംഗം എന്നിവയില്‍ സൂപ്പര്‍ കംപ്യൂട്ടറുകളുടെ പങ്ക് വളരെ വലുതാണ്.
48 കോടിയോളം മുതല്‍ മുടക്കിയാണ് പുതിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ ഐഐടി പുറത്തിറക്കിയിരിക്കുന്നത്. ലോകത്തിലെ അതിശക്തമായ 500 സൂപ്പര്‍ കമ്പ്യൂട്ടറുകളില്‍ 130-ാം റാങ്കാണ് ഐഐടി പുറത്തിറക്കിയ സൂപ്പര്‍കമ്പ്യൂട്ടറിന്.
പ്രവര്‍ത്തന മികവില്‍ രാജ്യത്ത് അഞ്ചാം സ്ഥാനത്ത് നില്ക്കുന്ന ഈ സൂപ്പര്‍ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കൂടുതല്‍ പ്രയോജനകരമാകുക. സൂപ്പര്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന റിസേര്‍ച്ച് മേഖലയെ ഹായ് പെര്‍ഫോമന്‍സ് കമ്പ്യൂട്ടിംഗ്(എച്ച്പിസി) എന്നാണ് വിളിക്കുന്നത്. ആണവ വിസ്ഫോടനം, ഗാലക്സി രൂപീകരണം, പേസ്മേക്കര്‍ റീഡിസൈനിംഗിന്റെ ഫലങ്ങള്‍, ജനതിക ശാസ്ത്രം, ജനിതകരോഗങ്ങള്‍, മരുന്നുകള്‍ കണ്ടെത്തല്‍, എയര്‍ക്രാഫ്റ്റ് ഫ്ലൈറ്റ്, എയറോഡൈനാമിക്സ് എന്നിവയെ ഉത്തേജിപ്പിക്കാനും ഇവയ്ക്കു കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: