കൊച്ചി: ഝാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കേരളത്തിലെ അനാഥാലയത്തിലേക്ക് കടത്തിയ കേസില്‍ സംസ്ഥാന സര്‍ക്കാരിെന്റ നിലപാട് തികച്ചും അപമാനകരമാണെന്ന് ഹൈക്കോടതി. സംഭവത്തിന് ഉന്നത, രാഷ്ട്രീയ ബന്ധം ഉണ്ടെന്ന് നിരീക്ഷിച്ച കോടതി ഇതിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ചൂണ്ടിക്കാട്ടി. സര്‍ക്കാരിെന്റ പല വാക്കുകളും അവിശ്വസനീയമാണെന്നും കോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് കോടതി നിരീക്ഷണങ്ങള്‍.
മനുഷ്യക്കടത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തമ്പ് എന്ന സന്നദ്ധ സംഘടന നല്കിയ ഹര്‍ജിയിലാണ് കോടതി സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.
കേസില്‍ വാദം കേള്‍ക്കവെ മനുഷ്യക്കടത്ത് നടന്നിട്ടില്ലെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. ഇതില്‍ ക്ഷുഭിതരായ ചീഫ് ജസ്റ്റീസ് മഞ്ജുള്ള ചെല്ലൂര്‍, ജസ്റ്റീസ് പി.ആര് രാമചന്ദ്ര മേനോന് എന്നിവര്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു.
ഇത് മനുഷ്യക്കടത്ത് അല്ലെങ്കില്‍ കുട്ടികളെ എന്തിനാണ് മടക്കി അയച്ചത്, സര്‍ക്കാരിെന്റ നിലപാട് അപമാനകരമാണ്. കോടതി തുടര്‍ന്നു. കുട്ടികള്‍ പഠിക്കാന്‍ വരുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ മതിയായ രേഖകള്‍ ഇല്ലാതെ കുട്ടികളെക്കൊണ്ടുവരുന്നത് ശരിയല്ല. കോടതി വ്യക്തമാക്കി.
മനുഷ്യക്കടത്തിെന്റ ഭാഗമായി ബീഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നായി 576 കുട്ടികളെ കൊണ്ടുവന്നെന്നും മതിയായ രേഖകളില്ലാതെയാണ് ഇവരെ എത്തിച്ചതെന്നും കുട്ടികള്‍ കടുത്ത മാനസിക സംഘര്‍ഷമാണ് അനുഭവിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. ഇക്കാര്യം അന്വേഷിക്കണം. ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ബീഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകളെ സ്വമേധയാ കക്ഷി ചേര്‍ത്ത കോടതി അതത് ചീഫ്് സെക്രട്ടറിമാരുടെ വിശദീകരണവും തേടി. റെയില്‍വേയുടെ അനാസ്ഥയെ വിമര്‍ശിച്ച കോടതി ഇത്രയും കുട്ടികള്‍ ഒന്നിച്ച് യാത്ര പുറപ്പെടുന്നതു കണ്ടിട്ട് എന്തു കൊണ്ടാണ് ഒന്നും ചെയ്യാത്തതെന്നും ചോദിച്ചു. ഇതിന് വിശദീകരണം നല്കാന് കോടതി റെയില്‍വേയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുട്ടികളുടെ വിശദവിവരങ്ങള്‍ അറിയിക്കണം. ഇപ്പോള്‍ അവര്‍ എവിടെയാണെന്നും അറിയിക്കണം. അവരെ എവിടെയാണ് പഠിപ്പിക്കാന്‍ കൊണ്ടുവന്നത് എന്ന് അന്വേച്ച കോടതി കുട്ടികളുടെ രേഖകള്‍ ഹാജരാക്കാനും ഉത്തരവിട്ടു. കുട്ടികളുടെ എണ്ണം, അവര്‍ എവിടെയാണ്, അവരെ അയച്ചത് മാതാപിതാക്കളോട് ഒപ്പമാണോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ പാലക്കാട്, കോഴിക്കോട് കളക്ടര്‍മാരോടും കോടതി നിര്‍ദ്ദേശിച്ചു. കടത്തിനു പിന്നില്‍ ആരാണെന്ന് തങ്ങളെ അറിയിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.കുട്ടികളുടെ ഭാവിയില്‍ ആശങ്കയുണ്ട്. കുട്ടികളെ പലരും ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട്. അതിനാല്‍ മടക്കി അയച്ച കുട്ടികള്‍ എവിയൊണെന്ന് അറിയിക്കണം. കോടതി തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: