തിരുവനന്തപുരം: കേരളത്തില്‍ രമേശ്ചെന്നിത്തലയെ ദുര്‍ബലനാക്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സൂപ്പര്‍ ആഭ്യന്തരമന്ത്രി ചമയുകയാണെന്ന് ബി.ജെ.പി. വക്താവ് അഡ്വ.വി.വി.രാജേഷ് . മനുഷ്യക്കടത്ത് സംഭവത്തില്‍ ഏത് നിയമം ഉപയോഗിച്ചാണ് കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി നീക്കം നടത്തുന്നതെന്ന് വ്യക്തമാക്കണമെന്നും രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മനുഷ്യക്കടത്ത് സംഭവത്തില്‍ ലീഗ് ഭീഷണിപ്പെടുത്തിയതിനുശേഷവും പോലീസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകര്‍ക്കുന്ന ഒരു നിലപാടും സ്വീകരിക്കില്ലെന്നാണ് ആഭ്യന്തരമന്ത്രി ആദ്യം പറഞ്ഞത്. എന്നാല്‍ കേസ്സിനെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനമാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം രമേശ്ചെന്നിത്തല അടക്കമുളള മന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ കൈകൊണ്ടത്. ചെന്നിത്തലക്ക് ആത്മവീര്യമുണ്ടെങ്കില് അത് തെളിയിക്കേണ്ട സാഹചര്യമാണ് ഉളവായിട്ടുളളത്. ലീഗിെന്റ സമ്മര്‍ദ്ദത്തിന് വഴങ്ങി നട്ടെല്ലുവളക്കാന് യാതൊരു മടിയുമില്ലെന്ന് ഉമ്മന്‍ചാണ്ടി ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുയാണ്. ഇതോടെ ആഭ്യന്തരമന്ത്രി ചെന്നിത്തല ദുര്‍ബലനായ ആഭ്യന്തരമന്ത്രിയാണെന്ന് വ്യക്തമായി. കൊടിവെച്ച കാറും പേഴ്സണല്‍ അസിസ്റ്റന്റുമാരും മാത്രമാണോ ചെന്നിത്തല ആഗ്രഹിക്കുന്നതെന്ന് ജനങ്ങളോട് തുറന്നുപറയണം.
ഉമ്മന്‍ചാണ്ടിയുടെ സാന്നിദ്ധ്യം ഉണ്ടാകുന്നതോടെ ഏത് കേസ്സും അട്ടിമറിക്കപ്പെടുന്ന സാഹചര്യമാണിന്ന് കേരളത്തില്‍. വിവാദ കേസ്സുകളിലെല്ലാം ഇപ്പോള്‍ ‘ ഉമ്മന്‍ ടച്ചാണ്.’ അത് സോളാറായാലും, ആയുധക്കടത്തായാലും, മനുഷ്യക്കടത്തായാലും. സാമൂഹ്യ സുരക്ഷയും ദേശീയ സുരക്ഷയും ഒന്നും മുഖ്യമന്ത്രിക്ക് പ്രശ്നമല്ല. കസേര സംരക്ഷിക്കുക മാത്രമാണ് ലക്ഷ്യം.
ലീഗ് നോമിനിയായ അഭിഭാഷകനാണ് മനുഷ്യക്കടത്ത് സംഭവത്തില്‍ സര്‍ക്കാരിനുവേണ്ടി ഹൈക്കോടതില്‍ ഹാജരായത്. കോടതി സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. ലീഗിെന്റ സംസ്ഥാന അദ്ധ്യക്ഷന്‍ ചെയര്‍മാനായ സ്ഥാപനത്തിെന്റ മറവിലാണ ് തട്ടിപ്പ് നടന്നത്. കുട്ടികളുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ വ്യാജ പേരുകളാണെന്നത് വ്യക്തമാണ്. വന്‍ സാമ്പത്തിക ക്രമക്കേടുകളാണ് ഇത്തരം അനാഥാലയങ്ങളുടെ പേരില്‍ നടക്കുന്നത്. മദ്രസകളുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ സര്‍ക്കാര്‍ ഫണ്ട് വെട്ടിക്കുന്നു. അനാഥാലയങ്ങളിലേക്ക് അന്യസംസ്ഥാനങ്ങളില്‍നിന്ന് വന്ന കുട്ടികളില്‍ പലരും തിരിച്ചുചെന്നിട്ടില്ല. മുഴുവന്‍ അനാഥാലയങ്ങളും കേന്ദ്രീകരിച്ച് സമഗ്ര അന്വേഷണം നടത്തണം. വിഷയത്തെ വര്‍ഗീയവത്ക്കരിക്കാനുളള ലീഗിെന്റ ശ്രമം അപലപനീയമാണ്.
ഉത്തരവാദപ്പെട്ട ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തെ രാഷ്ട്രീയ ഹുങ്ക് ഉപയോഗിച്ച് അട്ടിമറിക്കാനുളള ശ്രമം ശരിയല്ലെന്നും രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: