പാലക്കാട്: ഝാര്‍ഖണ്ഡില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന കുട്ടികളെ തിരികെ കൊണ്ടു പോകാന്‍ തിരുമാനമായി. ഝാര്‍ഖണ്ഡില്‍ നിന്നുമെത്തിയ ലേബര്‍ കമ്മീഷണര്‍ മനീഷ് രജ്ഞന്‍ പാലക്കാട് ജില്ലാ കള്കടറുമായി ജില്ലാ ചെയില്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിമായിയും നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് തിരുമാനം അറിയിച്ചത്. പാലക്കാട് ഓര്‍ഫനേജില്‍ താമസിക്കുന്ന 153 കുട്ടികളെ ഝാര്‍ഖണ്ഡിലെ ഗോണ്ട ജില്ലാ ചെയില്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ എല്പ്പിക്കും.
ഇവര്ക്കുവിദ്യഭ്യാസവും പ്രഥമിക സൗകര്യങ്ങളും ഒരുക്കുമെന്നും ലേബര്‍ കമ്മീഷണര്‍ അറിയിച്ചു. സംഭവത്തെ പറ്റി ഝാര്‍ഖണ്ഡില്‍ പോലീസ് വിശദമായി അന്വഷണം നടത്തുമെന്നും മനീഷ് രജ്ഞന്‍ പറഞ്ഞു.
ശനിയാഴച്ച് ധന്‍ബാദ് എക്സ്പ്രസില്‍ കുട്ടികളെ കൊണ്ടുപോകനായി പ്രത്യേക കോച്ച് റെയില്‍വേയോട് ആവശ്യപ്പെടും. രക്ഷിതാക്കളും പോലീസ് ഉദ്യോഗസ്ഥരും സാമുഹിക നീതി വകുപ്പ് ഉദ്യോഗസ്ഥരും അടക്കം 191 പേര്‍ക്കാണ് റെയില്‍വേയോട് ടിക്കറ്റ് അവശ്യപ്പെട്ടിരിക്കുന്നത്. മുക്കം ഓര്‍ഫനേജില്‍ പഠിക്കുന്നതിന്റെ രേഖകളുമായി എത്തിയ 7 കുട്ടികളെ കോഴിക്കോട് ചെയില്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് കൈമാറാനും തിരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: