കൊച്ചി: മനുഷ്യക്കടത്തു കേസില്‍ സര്‍ക്കാര്‍ നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്ന് ഹൈക്കോടതി.
സര്‍ക്കാര്‍ പറയുന്ന പല കാര്യങ്ങളും അവിശ്വസനീയമാണ്. ഒന്നും നടന്നിട്ടില്ലെന്ന രീതിയിലാണ് കേരള സര്‍ക്കാര്‍ പെരുമാറുന്നത്. കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കേന്ദ്രവുമായി സഹകരിക്കാത്ത സര്‍ക്കാര്‍ നിലപാടിനെയും കോടതി വിമര്‍ശിച്ചു. കുട്ടികളെ ഗള്‍ഫിലേക്ക് കയറ്റി അയച്ചാല്‍ പോലും സര്‍ക്കാരിെന്റ കൈവശം രേഖകള്‍ കാണില്ല. സര്‍ക്കാര്‍ നിലപാട് അപമാനകരം എന്ന് കോടതിക്ക് പറയാതിരിക്കാന്‍ കഴിയില്ല.
സര്‍ക്കാര്‍ എന്തു ചെയ്തു എന്ന് കോടതിക്ക് അറിയേണ്ട. കുട്ടികളുടെ സംരക്ഷണക്കാര്യത്തില്‍ കോടതി ഇടപെടും. സംഭവത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്, ഉന്നത ഇടപെടലും ഉണ്ടായിട്ടുണ്ട്. കുറ്റക്കാരെ കോടതി വെറുതേ വിടില്ല. ഈ കുറ്റകൃത്യത്തില്‍ ഉന്നത ബന്ധം ഉണ്ട്. രാഷ്ട്രീയ ഇടപെടലും നടന്നിട്ടുണ്ട്.
ഇത്രയും കുട്ടികള്‍ ഒരുമിച്ച് വന്നത് ഗൂഡാലോചനയുടെ തെളിവാണ്. കോടതി പറഞ്ഞു.
മാതാപിതാക്കള്‍ ഉള്ള കുട്ടികളെ അനാഥാലയത്തില്‍ പാര്‍പ്പിക്കുന്നത് എന്തിനാണ്. പഠിക്കാന്‍ വന്ന കുട്ടികളാണെങ്കില്‍ രേഖയുണ്ടെങ്കില്‍ പഠിപ്പിക്കണം. എന്നാല്‍ അനാഥാലയത്തില്‍ തന്നെ പാര്‍പ്പിച്ചത് മനുഷ്യക്കടത്തിെന്റ ലക്ഷണമാണ്.
കുട്ടികളെ തിരികെ അയക്കാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ എന്തിനാണ് ഇത്രയും വേഗത കാട്ടുന്നത്. കോടതിയുടെ അറിയിപ്പ് ലഭിച്ചിട്ട് ബാക്കിയുള്ള കുട്ടികളെ ഇനി വിട്ടയച്ചാല്‍ മതി. അല്ലെങ്കില്‍ മാതാപിതാക്കള്‍ രേഖകളുമായി വരട്ടേ. കോടതി തുടര്‍ന്നു.
സംസ്ഥാനത്തുള്ള കുട്ടികളുടെ എണ്ണം ചോദിച്ചപ്പോള്‍ അതു നല്‍കാനും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇതിനെയും കോടതി വിമര്‍ശിച്ചു. സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ അഡ്വ.ജനറല്‍ കെഎ ജലീല്‍ ഹാജരായി. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: