ന്യൂദല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് സുമിത്രാ മഹാജനെ ഇന്ന് പതിനാറാം ലോക്സഭാ സ്പീക്കറായി തെരഞ്ഞെടുക്കും. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാരായ സുഷമാ സ്വരാജ്, രാജ്നാഥ് സിംഗ് എന്നിവര്‍ സുമിത്രയുടെ പേര് നിര്‍ദ്ദേശിച്ചു.എല്‍. കെ അദ്വാനി, സന്തോഷ് ഗാംഗ്വര്, ഗിരിരാജ് സിംഗ് എന്നിവര്‍ പിന്താങ്ങി. മറ്റാരുടേയും പേര് ഒരു പാര്‍ട്ടിയും ഈ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചിട്ടില്ല. രാം വിലാസ് പാസ്വാന്( എല്‍ജെപി), അനന്ത് ഗീഥെ( ശിവസേന), തോട്ടാ നരസിംഹം( ടിഡിപി), ഹര്‍സിമ്രത് കൗര്‍( അകാലിദള്‍), കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐഎഡിഎംകെ നേതാവ് തമ്പിദുരൈ, തൃണമൂല്‍ നേതാവ് സുദീപ് ബന്ദോപാധ്യായ, ബിജെഡി നേതാവ് മഹ്താബ്, മുലായം സിംഗ് യാദവ്, ദേവ ഗൗഡ, സുപ്രിയ സുലേ (എന്‍സിപി), മുഹമ്മദ് സാലിപ്(സിപിഎം), ജിതേന്ദ്ര റെഡ്ഡി എന്നിവരും സുമിത്രാ മഹാജെന്റ പേരാണ് നിര്‍ദ്ദേശിച്ചത്.
72 കാരിയായ സുമിത്രാ മഹാജന് എട്ടു തവണയായി ഇന്‍ഡോറില്‍ നിന്നുള്ള എംപിയാണ്. തായ് എന്ന് അറിയപ്പെടുന്ന സുമിത്ര സര്‍വ്വ സമ്മതയാണ്. എഐഎഡിഎംകെയിലെ തമ്പി ദുരൈ ഡപ്യൂട്ടി സ്പീക്കറാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: