മട്ടാഞ്ചേരി: പൈതൃകമേഖലയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കല്‍ നാമമാത്രമായി. വ്യാഴാഴ്ച രാവിലെ തൊഴിലാളികളും ജെസിബിയും വാഹനങ്ങളുമായി അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സംഘം ഉന്നത ഉദ്യോഗസ്ഥരുടെ നിസഹകരണംമൂലം വലഞ്ഞു. ഫോര്‍ട്ടുകൊച്ചിയില്‍ ജനുവരി ആദ്യവാരം നടന്ന കയ്യേറ്റങ്ങളാണ് റവന്യൂ-കോര്പ്പറേഷന്-പോലീസ് അധികൃതരെത്തി പൊളിച്ചുനീക്കല്‍ നടത്തിയത്. കഴിഞ്ഞ ദിവസം ഫോര്‍ട്ടുകൊച്ചിയിലെ അനധികൃത കടകളിലെത്തി കയ്യേറ്റം പൊളിച്ചുമാറ്റണമെന്ന് അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു.
ഇതിനെതുടര്‍ന്ന് 50 ഓളം കയ്യേറ്റങ്ങള്‍ സ്വയം നീക്കംചെയ്തെങ്കിലും പലരും നോട്ടീസ് അവഗണിക്കുകയാണ് ചെയ്തത്. ഇവരെ ഒഴിപ്പിക്കാനാണ് വ്യാഴാഴ്ച റവന്യൂ-കോര്പ്പറേഷന് സംഘം പൈതൃകമേഖലയിലെത്തിയത്. കയ്യേറ്റം നടത്തിയ പല കടക്കാരും ഡിടിപിസിയുടെയും കൊച്ചി ടൂറിസം കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെയും മുന്‍കാല ഉത്തരവുകള്‍ കാട്ടി അധികൃതരെ വിലക്കിയപ്പോള്‍ തുടര്‍നടപടിക്കായി ഫോര്‍ട്ടുകൊച്ചി സബ്കളക്ടറെ ബന്ധപ്പെടുവാന്‍ ശ്രമിച്ച അധികൃതര്‍ക്ക് ഫോണിലൂടെപ്പോലും മറുപടി നല്‍കാതെ ഉന്നതര്‍ ഒഴിഞ്ഞുമാറിയത് ജനങ്ങള്‍ക്ക് മുമ്പാകെ ഇളിഭ്യരാക്കുകയും ചെയ്തു. റവന്യൂവകുപ്പിന്റെയും ടൂറിസംവകുപ്പിന്റെയും മേല്‍നോട്ടത്തില്‍ നടക്കുന്ന സൊസൈറ്റികളുടെ ഉന്നതര്‍ പോലും അനധികൃത കയ്യേറ്റങ്ങള്‍ നീക്കം ചെയ്യുന്ന വേളയില്‍ സ്ഥലത്തെത്താത്തത് ഉദ്യോഗസ്ഥസംഘത്തെ വലക്കുകയും ചെയ്തു. അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിന് കൊച്ചി തഹസില്‍ദാര്‍ പി.കെ. കൃപന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോസഫ് മാത്യു, ഷൈഫുദ്ദീന്‍, ഫോര്‍ട്ടുകൊച്ചി പോലീസ് സിഐ എന്‍.കെ. പ്രകാശന്, എസ്ഐ എസ്. രാജേഷ്, കോര്പ്പറേഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എ. പുരുഷോത്തമന്, ഇന്‍സ്പെക്ടര്‍മാരായ സുരേഷ്, സ്വരൂപ്, മോഹന്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: