തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. 28 ദിവസം സമ്മേളിക്കുന്ന നിയമസഭയുടെ പ്രധാന അജണ്ട ബജറ്റിന്റെ വകുപ്പ് തിരിച്ചുളള ചര്‍ച്ചയാണ്.
മുല്ലപ്പെരിയാര്‍ പ്രശ്നം സംബന്ധിച്ച പ്രത്യേക ചര്‍ച്ചയോടെയാണ് സഭാ സമ്മേളനം തുടങ്ങുന്നതെന്ന് സ്പീക്കര്‍ ജി.കാര്ത്തികേയന് അറിയിച്ചു. സുപ്രിംകോടതി വിധിയെ തുടര്‍ന്നുണ്ടായ സ്ഥിതിവിശേഷം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പ്രമേയം അവതരിപ്പിക്കും. തുടര്‍ന്നായിരിക്കും ചര്‍ച്ച. കാലാവധി പൂര്‍ത്തിയാകുന്ന 11 ബില്ലുകളും സമ്മേളനത്തില്‍ പരിഗണിച്ചേക്കും.
മുന്നണി മാറിയ ആര്.എസ്.പി എംഎല്‍എമാര്‍ക്ക് ഭരണപക്ഷ ബ്ലോക്കില്‍ ഇരിപ്പിടം നല്‍കുമെന്ന് സ്പീക്കര്‍ പറഞ്ഞു. മുന്നണി മാറിയ വിവരം പാര്‍ട്ടി നേതാവ് എ എ അസീസ് ഔദ്യോഗികമായി അറിയിച്ചതിനെ തുടര്‍ന്നാണ് ഇരിപ്പിടത്തില്‍ മാറ്റം വരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: