ന്യൂയോര്‍ക്ക്: ഹാര്‍വാര്‍ഡ് ഗ്രന്ഥശാലയില്‍ സൂക്ഷിച്ചിരിക്കുന്ന 19-ാം നൂറ്റാണ്ടിലെ പുസ്തകത്തിന് മനുഷ്യത്വക്ക്കൊണ്ടുള്ള പുറംചട്ട. ഫ്രഞ്ച് എഴുത്തുകാരന് എര്സെന് ഹൗസ്സേയ്സിന്റെ “ഡെസ് ഡംസ്റ്റിനി ദി ലെമ” എന്ന പുസ്തകത്തിന്റെ പകര്‍പ്പിലാണ് മനുഷ്യന്റെ ത്വക്ക്കൊണ്ടുള്ള പുറംചട്ടയെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. 99.9 ശതമാനം വിദഗ്ദ്ധരും മനുഷ്യന്റെ ത്വക്ക് തന്നെയെന്ന് സ്ഥിരീകരിച്ചുകഴിഞ്ഞു.
“എ മെഡിറ്റേഷന്‍ ഓണ്‍ ദി സോള്‍ ആന്റ് ലൈഫ് ആഫ്റ്റര്‍ ഡെത്ത്” എന്ന പുസ്തകം എഴുതിയ ശേഷം ഹൗസ്സേ സുഹൃത്തായ ഡോ. ലുഡോവിസ് ബൗലന്റിന് നല്കി, അദ്ദേഹം പക്ഷാഘാതംമൂലം മരിച്ച സ്ത്രീയുടെ ത്വക്ക് ഉപയോഗിച്ച് പുസ്തകത്തിന് പുറംചട്ട നിര്‍മ്മിച്ചുവെന്നാണ് ഗ്രന്ഥശാല അധികൃതര്‍ വ്യക്തമാക്കുന്നത്. മനുഷ്യമനസിനെക്കുറിച്ചുള്ള പുസ്തകത്തിന് മനുഷ്യകവചമെന്ന് പുസ്തകത്തില്‍ ബൗലന്റ് രേഖപ്പെടുത്തിയിരുന്നു.
മനുഷ്യത്വക്ക് ഉപയോഗിച്ച് പുസ്തകം പൊതിയുന്നത് വിചിത്രമാണെങ്കിലും 16-ാം നൂറ്റാണ്ടില്‍ മനുഷ്യത്വക്ക് ഉപയോഗിച്ച് പുസ്തകം പൊതിയുന്ന പതിവുണ്ടായിരുന്നതായി ഗ്രന്ഥശാല അധികൃതര്‍ പറഞ്ഞു. പുസ്തകശേഖരം ഉണ്ടായിരുന്ന ഒരാള്‍ സൂക്ഷിക്കുന്നതിനായി 1934 ല്‍ ഗ്രന്ഥശാലയ്ക്ക് നല്‍കിയെങ്കിലും ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പുസ്തകം ഗ്രന്ഥശാലയ്ക്ക് സ്വന്തമായത്.
ഗ്രന്ഥശാലയിലെ പുസ്തകങ്ങളില്‍ മൂന്ന് പുസ്തകങ്ങള്‍ മനുഷ്യത്വക്ക്കൊണ്ടുള്ള പുറംചട്ടയാണെന്ന് 2006 ല്‍ ഹാര്‍വാഡ് സര്‍വ്വകലാശാലയിലെ പത്രം പ്രസിദ്ധീകരിച്ചിരുന്നു. പുസ്തകങ്ങളുടെ പുറംചട്ടയുടെ സാമ്പിളുകള്‍ എടുത്ത് പരിശോധന നടത്തിയതിലൂടെ ഹൗസ്സേയുടെ പുസ്തകത്തില്‍ മാത്രമാണ് മനുഷ്യത്വക്ക് ഉള്ളതെന്ന് തെളിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: