മട്ടാഞ്ചേരി: സംസ്ഥാനത്ത് ഒരുകാലത്തും ഇല്ലാത്ത രീതിയില്‍ മയക്കുമരുന്ന് വില്‍പ്പന വ്യാപകവും സജീവമാകുകയും ചെയ്തതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അന്യസംസ്ഥാനങ്ങളിലെ ഉപഭോഗത്തേക്കാള്‍ കൂടുതലാണ് സംസ്ഥാനത്തെ മയക്കുമരുന്ന് വില്‍പ്പനയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന തീരദേശ പോലീസ് ആസ്ഥാനം കൊച്ചി തോപ്പുംപടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. 28 ദിവസം നീണ്ടുനിന്ന ഓപ്പറേഷന് കുബേരയില്‍ 600 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍, അധ്യയനവര്‍ഷം തുടങ്ങി അഞ്ചു നാള്‍ക്കകം മയക്കുമരുന്ന് വില്‍പ്പന-റെയ്ഡുമായി ബന്ധപ്പെട്ട് 550 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. മയക്കുമരുന്ന് വിപണനശൃംഖലയുടെ വന്‍ റാക്കറ്റാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ കൈകളില്‍നിന്ന് ബാലവിദ്യാര്ത്ഥികള്പോലും രക്ഷപ്പെടുന്നില്ല. ഇവര്‍ക്കെതിരായ നടപടികള്‍ ശക്തമാക്കി ഉന്മൂലനം ചെയ്യുകയാണ് ലക്ഷ്യം.
മയക്കുമരുന്ന് വില്‍പ്പനക്കാര്‍ക്കെതിരെ കാപ്പ നിയമം ചുമത്താനും വിപണനമാഫിയ സംഘത്തെ തകര്‍ക്കാന്‍ നിയമഭേദഗതിയടക്കമുള്ളവയ്ക്ക് സര്‍ക്കാര്‍ തയ്യാറാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തീരസുരക്ഷ മുന്‍നിര്‍ത്തി സംസ്ഥാന സമുദ്രാതിര്‍ത്തിയില്‍ എട്ട് സ്റ്റേഷനുകള്‍ നിലവിലുണ്ട്. നിര്‍മ്മാണഘട്ടത്തില്‍ എട്ടും പുതുതായി ആറ് സ്റ്റേഷനുകള്‍കൂടി പ്രവര്‍ത്തനസജ്ജമാകുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ഈ സ്റ്റേഷനുകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് കൊച്ചി ആസ്ഥാനത്ത് നടക്കുക.
ചടങ്ങില്‍ ഡൊമനിക് പ്രസന്റേഷന് എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ.എസ്. ബാലസുബ്രഹ്മണ്യന് ഐപിഎസ് മുഖ്യപ്രഭാഷണം നടത്തി.
എംഎല്‍എമാരായ ലൂഡി ലൂയീസ്, ഹൈബി ഈഡന്, എഡിജിപി ഇന്റലിജന്‍സ് എ. ഹേമചന്ദ്രന്, എഡിജിപി കെ. പത്മകുമാര്‍, കൊച്ചി ഐജി എം.ആര്. അജിത് കുമാര്‍, കളക്ടര്‍ എം.ജി. രാജമാണിക്യം, കോസ്റ്റ്ഗാര്‍ഡ് ഡിഐജി ടി.കെ.എസ്. ചന്ദ്രന്, നേവല്‍ ഓഫീസര്‍ ക്യാപ്റ്റന്‍ സൈമണ്‍ മത്തായി, നഗരസഭാംഗം സെലിന് പീറ്റര്‍, കോസ്റ്റല്‍ പോലീസ് എഡിജിപി ബി. സെയ്ദ് മുഹമ്മദ് യാസിന്, ജില്ലാ മേധാവി കെ.ജി. ജെയിംസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: