റിയോ ഡി ജെയിനെറോ: ഇത്തവണത്തെ ലോകകപ്പില്‍ ബ്രസീല്‍-അര്‍ജന്റീന ഫൈനല്‍ ആയിരിക്കുമെന്ന് ബ്രസീല്‍ കോച്ച് ലൂയിസ് ഫിലിപ്പ് സ്കൊളാരിയുടെ പ്രവചനം. ജൂലൈ 13ന് നടക്കാനിരിക്കുന്നത് ആരാധകര്‍ കാത്തിരിക്കുന്ന സ്വപ്ന ഫൈനലാണെന്നും ഒടുവരില് ബ്രസീല്‍ നെയ്മറുടെ കരുത്തില്‍ ആറാം ലോക കിരീടം സ്വന്തമാക്കുമെന്നുമാണ് സ്കൊളാരി ലോകകപ്പ് അവലോകനത്തിനിടെ പറഞ്ഞത്.
ലോകഫുട്ബോളിലെ വന്‍ ശക്തികളായ ഈ ലാറ്റിനമേരിക്കന്‍ ടീമുകളായിരിക്കും ഈ ലോകകപ്പിലെ ഫൈനലിലെത്തുക. ആതിഥേയരായ ബ്രസീലിന് ലോകകപ്പില്‍ ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന ടീം അര്‍ജന്റീനയാണ്. എന്നാല്‍ ഇരു ടീമുകളും തമ്മിലുള്ള മത്സരം മികച്ച കളിക്കാര്‍ തമ്മിലുള്ള പോരാട്ടമായിരിക്കുമെന്നും മത്സരം മികച്ച നിലവാരമുള്ളതാകുമെന്നാണ് പ്രതീക്ഷയെന്നും കോച്ച് സ്കൊളാരി പറഞ്ഞു.
നിലവിലെ ഷെഡ്യൂള്‍ പ്രകാരം ലോകകപ്പില്‍ സെമിഫൈനലില്‍ എത്തിയാലല്ലാതെ ബ്രസീല്‍ അര്‍ജന്റീന പോരാട്ടമുണ്ടാകാനുള്ള സാഹചര്യമില്ല. ഇരു ടീമുകളും തങ്ങളുടെ ഗ്രൂപ്പുകളില്‍ ഒന്നാമതാവുകയാണെങ്കില് ഫൈനലില്‍ മാത്രമേ പിന്നീട് നേര്‍ക്കുനേര്‍ വരാനിടയുള്ളൂ. ഏറ്റവും കൂടുതല്‍ ആരാധകരുള്ള ബ്രസീലും അര്‍ജന്റീനയും ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെയാണ് അടുത്തഘട്ടത്തിലേക്ക് മുന്നേറുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സ്കൊളാരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: