ന്യൂദല്‍ഹി: തെരഞ്ഞെടുപ്പില്‍ തോറ്റു തൊപ്പിയിട്ട അഭിഭാഷകരായ പല കോണ്‍ഗ്രസ് നേതാക്കളും കറുത്ത കോട്ടണിഞ്ഞ് കോടതിയിലേക്ക് എത്തിത്തുടങ്ങി. ഒരു വ്യാഴവട്ടം സര്‍ക്കാരില്‍ ചെലവിട്ടവരാണ് പുതിയ കുപ്പായമണിഞ്ഞ്, പുതിയ വാദമുഖങ്ങളുമായി കോടതിയില്‍ ഹാജരായിത്തുടങ്ങിയത്. അധികാരത്തിെന്റ ഇടനാഴികളില്‍ നിന്ന് നിയമത്തിെന്റയും നീതിയുടേയും വിശാലമായ വീഥിയിലേക്കുള്ള പറിച്ചു നടല്‍ അത്ര എളുപ്പമല്ലെന്ന് പലരും സ്വകാര്യമായി സമ്മതിക്കുന്നുണ്ട്.
വേദിയിലും തെരഞ്ഞെടുപ്പ് ഗോദയിലും വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയപോലെയല്ല കോടതിയിലെ വാദം. അവിടെ തെളിവുകള്‍ നിരത്തി യുക്തി ഭദ്രമായി വേണം വാദിക്കാന്‍.
മുന്‍കേന്ദ്ര മന്ത്രി സല്മാന് ഖുര്‍ഷിദ്, കപില്‍ സിബല്‍ എന്നിവര്‍ കോടതിയില്‍ എത്തിക്കഴിഞ്ഞു. മുന്‍ധനമന്ത്രി പി.ചിദംബരം ഉടന്‍ കോട്ടണിഞ്ഞ് കോടതിയില്‍ എത്തുമെന്നാണ് സൂചന. തെഹല്‍ക്ക മുന്എഡിറ്റര് തരുണ്‍ തേജ്പാലിെന്റ ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് ഹര്‍ജിയുമായി കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ എത്തിയത് സല്മാന് ഖുര്‍ഷിദാണ്.ഫറൂഖാബാദില്‍ മല്‍സരിച്ച് കെട്ടിവച്ച പണം പോലും നഷ്ടപ്പെട്ട ഖുര്‍ഷിദ് ഏതായാലും തേജ്പാലിനു വേണ്ടി വാദിച്ച് ജയിച്ചു.ഹരീഷ് സാല്‍വേയും ഗീതാ ലൂഥ്റയുമാണ് ഇതുവരെ തേജ്പാലിനു വേണ്ടി ഹാജരായിരുന്നത്.
കപില്‍ സിബല്‍ ലൈസന്‍സ് പുതുക്കിക്കഴിഞ്ഞു. വ്യാഴാഴ്ച കൊല്‍ക്കത്തയില്‍ ആദ്യ കേസും എടുത്ത് വാദിച്ചു.തലസ്ഥാനത്തെ ചാന്ദ്നി ചൗക്കില്‍ നിന്നാണ് കപില്‍ സിബല്‍ തോറ്റത്.ബിര്‍ളയുടെ കേസാണ് കൊല്‍ക്കത്തയില്‍ ഏറ്റെടുത്തിരിക്കുന്നത്. പി.ചിദംബരം ഉടന്‍ അഭിഭാഷക വൃത്തിയിലേക്ക് തിരിയുമെന്നാണ് അടുത്തയാള്ക്കാരോട് സൂചിപ്പിച്ചിരിക്കുന്നത്. വന്‍തോല്‍വി മുന്നില്‍ കണ്ട് ചിദംബരം ഇക്കുറി മല്‍സരിച്ചിരുന്നില്ല.
പകരം മകന് കാര്‍ത്തികിനെ മല്‍സരിപ്പിക്കുകയായിരുന്നു. മുന്‍കേന്ദ്രമന്ത്രി വീരപ്പ മൊയ്ലിയും സുപ്രീം കോടതിയില്‍ പ്രാക്ടീസിന് ഒരുങ്ങുകയാണ്. ബാംഗ്ലൂരില്‍ മൊയ്ലി അസോസിയേറ്റ്സ് എന്ന സ്ഥാപനം ഉണ്ട്. ഇതിെന്റ ബ്രാഞ്ച് ദല്‍ഹിയില്‍ തുറക്കുകയാണ് മൊയ്ലിയുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: