കോട്ടയം: ഇന്ത്യന്‍ നിര്‍മ്മിത റബ്ബര്ഘടകങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നത് പ്രതിരോധമേഖലയിലെ സ്വദേശിവത്കരണം സാധ്യമാക്കുമെന്ന് റബ്ബര്‍ബോര്‍ഡ് ചെയര്മാന് ഷീല തോമസ് പറഞ്ഞു. ഇന്‍ഡിജിനസ് വാര്ഷിപ്പ്സ്: അവന്യൂസ് ആന്റ് ഓപ്പര്‍ച്യൂണിറ്റീസ് ഫോര്‍ ഇന്ത്യന്‍ റബ്ബര്‍ ഇന്‍ഡസ്ട്രീസ് എന്ന വിഷയത്തില്‍ പുതുപ്പള്ളി റബ്ബര്‍ഗവേഷണകേന്ദ്രത്തില്‍ നടന്ന ദേശീയസെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെയര്മാന്
യുദ്ധക്കപ്പലുകളില്‍ ഇന്ത്യന്‍ നിര്‍മ്മിത റബ്ബര്ഘടകങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രവും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് ഇന്‍ ഡിഫന്‍സ് ഷിപ്പ് ബില്‍ഡിങ്ങും (നിര്‍ദേശ്) തമ്മിലുള്ള സഹകരണം പ്രതിരോധമേഖലയിലെ സ്വദേശിവത്കരണത്തില്‍ പുതുയുഗത്തിനു തുടക്കം കുറിക്കും.
അന്തര്‍വാഹിനികള്‍ക്കും യുദ്ധക്കപ്പലുകള്‍ക്കും ശത്രുക്കളുടെ കണ്ണില്‍പെടാതെ രഹസ്യസ്വഭാവത്തോടെ നീക്കങ്ങള്‍ നടത്തേണ്ടതുണ്ട്. അതിനാല്‍ അവയിലെ ഉപകരണങ്ങള്‍ക്ക് ആഘാതവും വിറയലും തരണം ചെയ്യുന്നതിനും ശബ്ദരഹിതമായി പ്രവര്‍ത്തിക്കുന്നതിനുമുള്ള കഴിവ് ആവശ്യമാണ്. ആഘാതങ്ങള്‍ താങ്ങുന്നതിനും ശബ്ദവും വിറയലും കുറയ്ക്കുന്നതിനുമുള്ള സ്വാഭാവികസവിശേഷതകളാണ് റബ്ബറിന് യുദ്ധക്കപ്പലുകളുടെ നിര്‍മ്മാണത്തില്‍ പ്രാധാന്യം നല്‍കുന്നതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കൊച്ചി നേവല്‍ ഷിപ്പ് റിപ്പയര്‍ യാര്‍ഡ് അഡ്മിറല്‍ സൂപ്രണ്ട് അഡ്മിറല്‍ രവി കിരണ്‍ പറഞ്ഞു. ഇന്ത്യന്‍ നേവിക്ക് ആവശ്യമുള്ള ഘടകങ്ങളില്‍ ഏറിയ പങ്കും ഇറക്കുമതി ചെയ്യുകയാണ്. ഇത് മൊത്തം ചെലവിന്റെ 70 ശതമാനത്തോളം വരും.
റബ്ബര്‍ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. ജെയിംസ് ജേക്കബ് റബ്ബര്‍ ടെക്നോളജി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. റോസമ്മ അലക്സ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: