തിരുവനന്തപുരം: സ്വാശ്രയ എന്‍ജിനീയറിംഗ് പ്രവേശനത്തിന് സര്‍ക്കാറും മാനേജ്മെന്റ് അസോസിയേഷനും കരാറില്‍ ഒപ്പുവെച്ചു. മെറിറ്റ് സീറ്റില്‍ പതിനായിരം രൂപയുടെ ഫീസ് വര്‍ദ്ധനയാണ് ഇത്തവണ.
സര്‍ക്കാര്‍ പ്രവേശം നടത്തുന്ന പകുതി സീറ്റില്‍ ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്ക് 50,000 രൂപയായിരിക്കും ഫീസ്. ബാക്കി മെറിറ്റ് സീറ്റില്‍ 75,000 രൂപയായിരിക്കും വാര്‍ഷിക ഫീസ്. മാനേജ്മെനൃ സീറ്റില്‍ 75,000 രൂപ മുതല്‍ 99,000 രൂപ വരെ വാര്‍ഷിക ഫീസും 25,000 രൂപ സ്പെഷ്യല്‍ ഫീസും ഒന്നര ലക്ഷം രൂപ തിരികെ ലഭിക്കുന്ന നിക്ഷേപവുമായി നല്‍കണം. എന്‍ആര്‍ഐ ക്വാട്ടയില്‍ ഒന്നര ലക്ഷം രൂപയാണ് ഫീസ്. 25,000 രൂപ വാര്‍ഷിക ഫീസും ഒന്നര ലക്ഷം രൂപ തിരികെ ലഭിക്കുന്ന നിക്ഷേപവും നല്‍കണം. കഴിഞ്ഞവര്‍ഷം മെറിറ്റ് സീറ്റില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരുടെ ഫീസ് 40,000 രൂപയും ബാക്കിയുള്ളവര്‍ക്ക് 65,000 രൂപയുമായിരുന്നു ഈടാക്കിയിരുന്നത്.
കമ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശം നടത്താന്‍ ആഗ്രഹിക്കുന്ന കോളജ് മാനേജ്മെന്റുകള്‍ അക്കാര്യം ജൂണ്‍ 12നകം പ്രവേശന പരീക്ഷാ കമീഷണറെ അറിയിക്കണം. സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകളിലേക്ക് ഇത്തവണ മൂന്ന് അലോട്ട്മെന്റായിരിക്കും പ്രവേശനപരീക്ഷാ കമീഷണര്‍ നടത്തുക. ജൂലൈ 20ന് അവസാന അലോട്ട്മെനൃ പ്രസിദ്ധീകരിക്കും. 25നകം വിദ്യാര്‍ഥികള്‍ പ്രവേശം നേടണം. തുടര്‍ന്ന് ഒഴിവ് വരുന്ന സീറ്റുകളിലേക്ക് ആഗസ്റ്റ് 15വരെ മാനേജ്മെന്റുകള്‍ക്ക് പ്രവേശം നല്‍കാം. ആഗസ്റ്റ് ഒന്നിന് ക്ലാസുകള്‍ തുടങ്ങും.
പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയിലെ മാര്‍ക്കില്‍ ഇളവ് വരുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. കാത്തലിക് എന്‍ജിനിയറിങ് കോളജ് മാനേജ്മെന്റിനു കീഴിലുള്ള കോളജുകള്‍ ഒഴികെയുളള എന്‍ജിനിയറിംഗ് കോളജുകളുടെ സംഘടനയാണ് കേരള സെല്‍ഫ് ഫിനാന്‍സിങ് എന്‍ജിനീയറിങ് കോളജ് മാനേജ്മെന്ര്സ് അസോസിയേഷന്. ഇവരുമായാണ് ഇന്നലെ കരാര്‍ ഒപ്പിട്ടത്. സര്‍ക്കാറിനെ പ്രതിനിധീകരിച്ച് ഉന്നത വിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, അഡീഷണല്‍ സെക്രട്ടറി ഷെയറെഫ് മാനേജ്മെനൃ അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് എ. യൂനുസ്കുഞ്ഞ്, സെക്രട്ടറി അഡ്വ. ടി.എ.വിജയന്, വൈസ് പ്രസിഡനൃ പി.ജെ. പൗലോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: