തിരുവനന്തപുരം: മനുഷ്യക്കടത്ത് കേസ് അട്ടിമറിക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിയുടെ തന്നെ നേതൃത്വത്തിലുള്ള ഗൂഢസംഘമാണെന്നും സത്യസന്ധരായ ഉദ്യോഗന്ഥന്മാരെ ഇവര്‍ ഭീഷണിപ്പെടുത്തുകയാണ് എന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം.
മനുഷ്യക്കടത്ത് കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കുക, കേസ് അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ സമിതി സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടിന് മുകളിലായി നടത്തിവരുന്ന മനുഷ്യക്കടത്തിന് ഇരകളായവരുടെ പൂര്‍ണ്ണവിവരം, മനുഷ്യക്കടത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍, സാമ്പത്തിക തട്ടിപ്പ്, കുട്ടികളെ ഉപയോഗിച്ചുള്ള അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള ചൂഷണങ്ങള്‍, പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, വ്യക്തികള്‍, അന്തര്‍സംസ്ഥാനബന്ധം, രാജ്യാന്തര ബന്ധം, കേസ് അട്ടിമറിക്കാന്‍ നടത്തിയ രാഷ്ട്രീയ ഇടപെടലുകള്‍ എന്നിവ അന്വേഷണപരിധിയില്‍ പെടുത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെറുപ്രായത്തില്‍ എത്തിച്ചേരുന്ന കുട്ടികളെ സൗജന്യവിദ്യാഭ്യാസത്തിന്റെ മറവില്‍ മതപരിവര്‍ത്തനത്തിന് വിധേയമാക്കി, കുടുംബത്തെ ഒന്നാകെ കെണിയില്‍പ്പെടുത്തുന്ന നീക്കം വര്‍ഷങ്ങളായി ഇത്തരം സ്ഥാപനങ്ങളിലൂടെ നടക്കുകയാണ്. സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്ന മദ്രസകള്‍ രാഷ്ട്രവിരുദ്ധപ്രവര്ത്തനങ്ങള്ക്ക് ഇടയാക്കുന്ന പാഠ്യപദ്ധതികളാണ് പിന്തുടരുന്നത്. കേരളത്തിലെ യത്തീംഖാനകളില്‍ മാത്രമായി നൂറുകണക്കിന് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ ആണ് നടക്കുന്നത്. ഇത്തരം പ്രവണതകള്‍ കേരളത്തില്‍ മാത്രമേ നടക്കുകയുള്ളൂ. കേരളത്തിലെ ദരിദ്രജനതയ്ക്ക് നേരെ കണ്ണടച്ചു നടക്കുന്നവര്സേവനം ലക്ഷ്യംവച്ചല്ല മനുഷ്യക്കടത്ത് നടത്തിയത് എന്നത് വ്യക്തമാണ് എന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു ഐക്യവേദി ജില്ലാ അധ്യക്ഷന്‍ കൈനകരി ജനാര്‍ദ്ദനനന്‍ അധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി നേതാക്കളായ കിളിമാനൂര്‍ സുരേഷ്, പുഞ്ചക്കരി സുരേന്ദ്രന്, കെ.പ്രഭാകരന്, പി.ജ്യോതീന്ദ്രകുമാര്‍, അനില്‍ തിരുമല, അരവിന്ദാക്ഷന് നായര്‍, ടി.ജയചന്ദ്രന്, നെടുമങ്ങാട് ശ്രീകുമാര്‍, കോലിയക്കോട് മോഹന്‍ജി, വഴയില ഉണ്ണി, പതിയന്‍ മഹാസഭ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. സുകുമാരന്‍, കെ.പി.എം.എസ്. സംസ്ഥാന ഉപാധ്യക്ഷന്‍ പി.പി.വാവ, വി.എച്ച്.പി. ജില്ലാ ഉപാധ്യക്ഷന്‍ മോഹന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: