ന്യൂദല്‍ഹി: തെരഞ്ഞെടുപ്പില്‍ തോറ്റു തുന്നം പാടിയിട്ടും സിപിഎമ്മിന് ഒരു മാറ്റവുമില്ല. ഇന്നലെ ആരംഭിച്ച പ്രത്യേക പോളിറ്റ് ബ്യൂറോ യോഗത്തില്‍ തെരഞ്ഞെടുപ്പു തോല്‍വിയുടെ കാരണങ്ങള്‍ പാര്‍ട്ടി ദേശീയതലത്തിലും സംസ്ഥാനതലത്തിലും വിശകലനം ചെയ്ത് ചര്‍ച്ച ചെയ്തെങ്കിലും പ്രത്യേക പദ്ധതികള്‍ ഒന്നും പാര്‍ട്ടി ആസൂത്രണം ചെയ്തില്ല. സംസ്ഥാനങ്ങളിലും ദേശീയതലത്തിലും പാര്‍ട്ടിതലപ്പത്ത് അഴിച്ചുപണിയൊന്നുമില്ല.
നേതൃത്വത്തില്‍ മാറ്റമൊന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പറഞ്ഞു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി കൂടിക്കണ്ട ശേഷമാണ് വിഎസ് ഈ അഭിപ്രായം പറഞ്ഞത്. പാര്‍ട്ടി നേതൃത്വം മാറിയാല്‍ പ്രതിപക്ഷ നേതൃത്വവും മാറേണ്ടിവരുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്.
എന്നാല്‍ ഇതു സംബന്ധിച്ച ഒരു ചര്‍ച്ചയും നടന്നില്ലെന്നും ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പറഞ്ഞു. പാര്‍ട്ടി പിബിയില്‍ നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താറില്ലെന്നും അത്തരം സാഹചര്യമുണ്ടായിട്ടില്ലെന്നും കാരാട്ട് പറഞ്ഞു. സീതാറാം യച്ചൂരി, ബംഗാള്‍ സെക്രട്ടറി ബിമന്‍ബോസ്, കേരള നേതാവ് എം.എ. ബേബി എന്നിവര്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു. അതിലും പിബിക്ക് തീരുമാനമൊന്നുമുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: