കൊച്ചി: സോളാര്‍ കമ്മീഷന് മുമ്പാകെ മൊഴി നല്‍കേണ്ട അവസാന ദിവസമായ ഇന്നലെയും സരിത മൊഴി നല്‍കിയില്ല. മൊഴി നല്കാന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് സരിത സോളാര്‍ കമ്മീഷനെ സമീപിച്ചു. സരിതയുടെ നടപടിയെ കമ്മീഷന് വിമര്‍ശിച്ചു. മൊഴി കൊടുക്കണോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കണമെന്നും കമ്മീഷന് പറഞ്ഞു. സംസ്ഥാനത്തെ കോടതികളില്‍ തനിക്കെതിരെ കേസുകള്‍ ധാരാളമുള്ളതിനാല്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നായിരുന്നു സരിതയുടെ ആവശ്യം.
പതിനൊന്നിന് മൊഴി നല്‍കാമെന്ന് കമ്മീഷന് മുമ്പാകെ പറഞ്ഞ സരിത മൊഴി നല്‍കിയെന്ന് മാധ്യമങ്ങളെ തെറ്റിധരിപ്പിക്കുകയായിരുന്നു. കമ്മിഷനു നല്കിയ മൊഴിയെക്കുറിച്ചു പരസ്യ പ്രതികരണത്തിനില്ലെന്നും പറയാനുള്ളതെല്ലാം എഴുതി നല്‍കിയിട്ടുണ്ടെന്നുമാണ് അവര്‍ പറഞ്ഞത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നല്കിയ 30 ചോദ്യങ്ങളില്‍ ആറെണ്ണത്തിനുള്ള മറുപടി നല്‍കിയെന്നുമാണ് സരിത മാധ്യമങ്ങളോട് പറഞ്ഞത്. മൊഴി സംബന്ധമായ മാധ്യമങ്ങളുടെ കൂടുതല്‍ ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ അടുത്ത സിറ്റിംഗ് വരെ മൊഴിയുടെ വിവരങ്ങള്‍ പുറത്തു വിടരുതെന്ന് കമ്മീഷന്റെ കര്‍ശന നിര്‍ദ്ദേശമുണ്ടെന്നും അവര്‍ പറഞ്ഞു.
എ.പി. അബ്ദുള്ളക്കുട്ടി എംഎല്‍എയ്ക്കെതിരെ നല്കിയ പരാതിയില്‍ തീരുമാനമായശേഷം മറ്റു നേതാക്കളുടെ പേരുകള്‍ വെളിപ്പെടുത്തി അവര്‍ക്കെതിരെ പരാതി നല്‍കും. ഒരാളുടെ പേര് വെളിപ്പെടുത്തിയപ്പോള്‍ ഇതാണ് അവസ്ഥ. അതുകൊണ്ട് ഇപ്പോള്‍ മറ്റുള്ളവരുടെ പേരുകള്‍ പറയുന്നില്ല. അബ്ദുള്ളക്കുട്ടി പീഡിപ്പിച്ച തീയതിയും സമയവും കോടതിക്കു നല്കിയ മൊഴിയിലുണ്ടെന്നും ഇതു സംന്ധിച്ച് ഒരവ്യക്തതയുമില്ലെന്നും സരിത പറഞ്ഞു. പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു ബോധ്യപ്പെട്ടാല്‍ മറ്റ് ഏജന്‍സികളെ സമീപിക്കുംമെന്നും അവര്‍ വ്യക്തമാക്കി. ഒരു അഭിമുഖത്തില്‍ പറഞ്ഞ യുവജന നേതാവിനെക്കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ലെന്നും. അത് പിന്നീട് വ്യക്തമാക്കുമെന്നും അവര്‍ പറഞ്ഞു.
ആര്‍ക്ക് പരാതി നല്കിയാലും സ്ത്രീകള്‍ക്കു നീതി ലഭിക്കാത്ത സാഹചര്യമാണു കേരളത്തിലുള്ളതെന്ന് സരിത പറവൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി പറഞ്ഞു. അബ്ദുള്ളക്കുട്ടിയെ സംരക്ഷിക്കുന്ന നിലപാടാണ്് സര്‍ക്കാര്‍ സ്വീകരിക്കുന്നതെങ്കില്‍ മറ്റു പലകാര്യങ്ങളും തനിക്ക് പുറത്തു പറയേണ്ടിവരുമെന്നും സരിത പറഞ്ഞു. സോളാര്‍ നല്‍കാമെന്ന വാഗ്ദാനവുമായി തന്നില്‍ നിന്ന് തൊണ്ണൂറായിരം രൂപ സരിത തട്ടിയെടുത്തതായാരോപിച്ച് ബിനാനിപുരം പോലീസ് സ്റ്റേഷനില്‍ രണ്ടുവര്‍ഷം മുമ്പ് കാരികുന്ന് സ്വദേശിയായ മോഹന്‍ നായര്‍ നല്കിയ കേസിന്റെ വിസ്താരവുമായി ബന്ധപ്പെട്ടാണ് സരിത കോടതിയില്‍ എത്തിയത്. കേസ് ഇരുപതാംതീയതിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: