ന്യൂദല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും ഇന്‍ഡോറില്‍ നിന്നുള്ള എംപിയുമായ സുമിത്രാ മഹാജനെ പതിനാറാം ലോക്സഭാ സ്പീക്കറായി ഏകകണ്ഠമായി തെരഞ്ഞെടുത്തു. ലോക്സഭയിലെ രണ്ടാമത്തെ വനിതാ സ്പീക്കറാണ് സുമിത്രാ മഹാജന്. മീരാകുമാറായിരുന്നു ആദ്യത്തെ വനിതാ സ്പീക്കര്‍.
സ്പീക്കര്‍ സ്ഥാനത്തേക്ക് സുമിത്രാ മഹാജന്റെ പേര് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു. എല്‍. കെ. അദ്വാനി പിന്താങ്ങി. ശബ്ദവോട്ടോടെയാണ് സുമിത്രയെ സഭ സ്പീക്കറായി അംഗീകരിച്ചത്. പ്രോട്ടെം സ്പീക്കര്‍ കമല്‍നാഥിന്റെ അധ്യക്ഷതയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിനു ശേഷം കമല്‍നാഥ് സുമിത്രാ മഹാജനെ ആനയിച്ച് സ്പീക്കര്‍ ഇരിപ്പിടത്തില്‍ ഇരുത്തി. പ്രധാനമന്ത്രി മോദി, എല്‍.കെ. അദ്വാനി, അനന്ത് ഗീഥെ, തമ്പിദുരൈ, പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായഡു, പ്രതിപക്ഷ നിരയില്‍ നിന്നുള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുലായം സിംഗ് യാദവ്, സുദീപ് ബന്ദോപാധ്യായ എന്നിവര്‍ സുമിത്രാ മഹാജനെ സ്പീക്കര്‍ സീറ്റിലേക്ക് ആനയിച്ചു. താന്‍ ഏറ്റെടുത്തിരിക്കുന്നത് വെല്ലുവിളികള്‍ നിറഞ്ഞ ജോലിയാണെന്ന് പറഞ്ഞ സുമിത്ര എല്ലാ പാര്‍ട്ടികള്‍ക്കും നീതി വാഗ്ദാനം ചെയ്തു.
സുമിത്രയെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. സുമിത്രയെ ഏകകണ്ഠമായി തെരഞ്ഞെടുത്തതിനും സഭയുടെ ഉന്നത പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചതിനും മോദി എല്ലാ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും നന്ദി പറഞ്ഞു.
എട്ട് തവണയായി ഇന്‍ഡോറില്‍ നിന്നുള്ള ബിജെപി എംപിയാണ് സുമിത്രാ മഹാജന്. 71 കാരിയായ സുമിത്രയാണ് ഏറ്റവും കൂടുതല്‍ കാലം എംപിയായിരിക്കുന്ന വനിത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: