കൊല്ലം: എന്‍.കെ പ്രേമചന്ദ്രന് എംപിയുടെ കൊല്ലത്തെ വീടിനു നേരെ കല്ലേറ്. വീടിന്റെ ജനല്‍ചില്ല് തകര്‍ന്നു. സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് എംപിയും കുടുംബവും ദല്‍ഹിയിലാണ്. രാത്രിയാണ് കല്ലേറുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രാവിലെ വീട്ടില്‍ പത്രവുമായെത്തിയ ആളാണ് വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നുകിടക്കുന്നതു കണ്ടത്. തുടര്‍ന്ന് ഇയാള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രേമചന്ദ്രനെ വിവരം അറിയിച്ചത്.
പ്രേമചന്ദ്രന്റെ വീടിനു സമീപത്ത് ‘സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ഇടതുമുന്നണിയെ വഞ്ചിച്ച പ്രേമചന്ദ്രന് മാപ്പില്ല’ എന്നിങ്ങനെ എഴുതിയ ഭീഷണി പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് വരട്ടെ. അതിന് ശേഷം വിഷയത്തില്‍ പ്രതികരിക്കാമെന്ന് പ്രേമചന്ദ്രന് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയപകപോക്കലാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീടിന്റെ ചുമരില്‍ പതിപ്പിച്ചിരിക്കുന്ന പോസ്റ്റുകളിലെ ഭീഷണി സന്ദേശങ്ങളും ഇത് തന്നെയാണ് വ്യക്തമാക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് ലഭിക്കാതെ വന്നപ്പോഴാണ് ആര്‍എസ്പി എല്‍ഡിഎഫ് മുന്നണി വിട്ട് യുഡിഎഫില്‍ ചേര്‍ന്നത്. കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എന്‍ കെ പ്രേമചന്ദ്രന് വലിയ ഭൂരിപക്ഷത്തിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും പൊളിറ്റ്ബ്യൂറോ അംഗവുമായ എം എ ബേബിയെ പരാജയപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: