ന്യൂദല്‍ഹി: എന്‍.കെ.പ്രേമചന്ദ്രന് എംപിയുടെ വീടാക്രമണവുമായി ബന്ധപ്പെട്ട് സിപിഎമ്മിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും.
കുറ്റവാളികളെ കണ്ടുപിടിക്കേണ്ട ചുമതല സര്‍ക്കാരിനാണെന്നും സംഭവത്തില്‍ അന്വേഷണം നടത്തട്ടെയെന്നും വി.എസ് പറഞ്ഞു. വിഷയത്തില്‍ സിപിഎം മറുപടി പറയണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അസംബന്ധമാണ്.
രാഷ്ട്രീയ എതിരാളികളെ ആക്രമിക്കുന്നതു സിപിഎമ്മിന്റെ രീതിയല്ല. സംഭവം അപലപനീയമാണെന്ന് പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: