ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അരവിന്ദ് കേജ്രിവാള് തന്നെ രംഗത്തെത്തുന്നു. മുതിര്‍ന്ന നേതാവ് യോഗേന്ദ്ര യാദവ് തന്റെ അടുത്ത സുഹൃത്താണെന്നും അദ്ദേഹം നല്ലൊരു സഹപ്രവര്‍ത്തകനാണെന്നും കേജ്രിവാള്. തന്റെ ട്വിറ്ററിലാണ് കേജ്രിവാള് ഇക്കാര്യം വ്യക്തമാക്കുന്നത്.
യാദവ് ഉന്നയിച്ച പ്രശ്നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ചര്‍ച്ച ചെയ്യുമെന്നും കേജ്രിവാള് പറഞ്ഞു. ഗാസിയാബാദിലെ പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നു രാജിവച്ച ഷാസിയ ഇല്‍മിയെ പാര്‍ട്ടിയിലേക്ക് തിരിച്ചു കൊണ്ടു വരുമെന്നും കേജ്രിവാള് ട്വിറ്ററില്‍ വ്യക്തമാക്കുന്നു.
കേജ്രിവാളിനെ വിമര്‍ശിച്ച് യോഗേന്ദ്ര യാദവ് അയച്ച കത്ത് പരസ്യമായതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. പാര്‍ട്ടി കടുത്ത നയദാരിദ്ര്യം നേരിടുകയാണെന്നും യാദവ് ആരോപിച്ചിരുന്നു. എന്നാല്‍ യാദവിനെ വിമര്‍ശിച്ച് മനീഷ് സിസോദിയ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെയാണ് പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത പുറത്താകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: