വൈരാഗ്യം അഭ്യസിക്കണം എന്നാലതു പൂര്‍ണമാകുന്നതു പ്രേമത്തില്‍നിന്നു മാത്രമാണ്. തുടക്കത്തില്‍ നിയന്ത്രണം തീര്ത്തുമാവശ്യമാണ്. ഇപ്പോള്‍ ഇവിടെ മുപ്പതോളം മക്കളുണ്ട്. എല്ലാവര്ക്കും സാക്ഷാത്ക്കാരം എന്നുള്ള ഒരു ചിന്തയുമുണ്ട്. പക്ഷേ, അവരുടെ മനസ്സ് ശരീരത്തിന് അടിമയാണ്. അവര്‍ക്ക് ആത്മജ്ഞാനം വേണമെന്നുണ്ട്. എന്നാല്‍ ഈ സുഖത്തെ കളയാനും വയ്യ. അതിനാല്‍ ചിട്ടകള്‍ വയ്ക്കേണ്ടിവരുന്നു. വെളുപ്പിനുതന്നെ ഇന്നസ്ഥലത്തു പോകണമെന്നുണ്ട്. പക്ഷേ ഉറക്കം കളയാനും വയ്യ. അങ്ങനെയാകുമ്പോള്‍ ആ വ്യക്തിയെ വിളിച്ചുണര്ത്തണ്ടേ? സൂര്യന് ഉദിക്കുന്നതുകാണാന് കുട്ടികള്ക്കാഗ്രഹമുണ്ട്. പക്ഷേ അവര്‍ക്കു വെളുപ്പിന് ഉണരാന്‍ വയ്യ. മനസ്സ് ശരീരത്തിന്റെ സുഖത്തിലാണ്. നമ്മളാണ് ഉദയത്തെക്കാണാന് കാത്തിരിക്കേണ്ടത്. ഉദയം നമ്മളെ കാത്തിരിക്കില്ല. അതിന്റെ ഡ്യൂട്ടി അതു പാലിക്കും. പക്ഷേ, നമ്മുടെ ഡ്യൂട്ടി നമ്മള് പാലിക്കുന്നില്ല. അങ്ങനെ വരുമ്പോള്‍ കുഞ്ഞുങ്ങളെ അമ്മ വിളിച്ചുണര്‍ത്തണം. വിളിച്ചുണര്ത്തിയില്ലെങ്കില് അതവരോടു ചെയ്യുന്ന ഏറ്റവും വലിയ ചതിവാണ്. ആ ഗൗരവം അമ്മയുടെ ഏറ്റവും വലിയ സ്നേഹമാണെന്നാണ് അമ്മ പറയുന്നത്.
– മാതാ അമൃതാനന്ദമയി ദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: