പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം റഷ്യയുടെ മരിയ ഷറപ്പോവക്ക്. ഇന്നലെ നടന്ന മരത്തോണ് ഫൈനലില്‍ ലോക മൂന്നാം നമ്പര്‍ റുമാനിയയുടെ സിമോണ ഹാലപ്പിനെ കീഴടക്കിയാണ് ഷറപ്പോവ കിരീടം സ്വന്തമാക്കിയത്. മൂന്നുമണിക്കൂറും 22 മിനിറ്റും നീണ്ടുനിന്ന ഫൈനലില്‍ 6-4, 6-7 (5-7), 6-4 എന്ന സ്കോറിനാണ് ആദ്യ ഫൈനലിനിറങ്ങിയ സിമോണയെ ഏഴാം സീഡ് ഷറപ്പോവ തകര്‍ത്തത്.
റോളണ്ട് ഗാരോസില്‍ തുടര്‍ച്ചയായ മൂന്നാം ഫൈനലിനിറങ്ങിയ ഷറപ്പോവയുടെ രണ്ടാം കിരീടമാണിത്. നേരത്തെ 2012-ലും ഷറപ്പോവ ഇവിടെ കിരീടം ചൂടിയിരുന്നു. കഴിഞ്ഞ വര്‍ഷം സെറീന വില്ല്യംസിനോട് ഫൈനലില്‍ ഷറപ്പോവ പരാജയപ്പെടുകയായിരുന്നു.
ഇന്ന് നടക്കുന്ന പുരുഷ വിഭാഗം ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാലും രണ്ടാം നമ്പര്‍ താരം നൊവാക് ഡോകോവിച്ചും ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: