കോഴിക്കോട്: മനുഷ്യക്കടത്ത് നടത്തുകയും ഗ്രാന്റ് തട്ടിപ്പു നടത്തുകയും ചെയ്ത അനാഥാലയങ്ങളെക്കുറിച്ച് സംസ്ഥാനത്ത് വന്‍ വിവാദം നടക്കുമ്പോഴും ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് പുന:സംഘടിപ്പിക്കാന്‍ കഴിയാതെ സാമൂഹിക നീതി വകുപ്പ്. ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് നിലവിലുണ്ടായിരുന്ന ബോര്‍ഡിന്റെ കാലാവധി കഴിഞ്ഞത്. പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്നും നിയസംഭാംഗങ്ങളില്നിന്നും ഓര്‍ഫനേജുകളില്‍ നിന്നുമുള്ള പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. എന്നിട്ടും ബാക്കി അംഗങ്ങളെ നോമിനേറ്റ് ചെയ്യാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പുതുതായി 9 അംഗങ്ങളുടെ തെരഞ്ഞെടുപ്പാണ് പൂര്‍ത്തിയായിരിക്കുന്നത്. ബാക്കി 5 പേരെ നോമിനേറ്റ് ചെയ്യാനാണ് മൂന്നു മാസം കഴിഞ്ഞിട്ടും സര്‍ക്കാരിന് കഴിയാത്തത്. പാര്‍ലമെന്റംഗങ്ങളില്‍ നിന്നും എം. ബി. രാജേഷ്, നിയമസഭാംഗങ്ങളില്‍ നിന്നും അഡ്വ. പി. ടി.എ. റഹിം, ഡൊമിനിക് പ്രസന്റേഷന്, എന്‍. മമ്മുണ്ണി എന്നിവരെയാണ് തെരഞ്ഞടുത്തിരിക്കുന്നത്.
സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യേണ്ട 5 അംഗങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാത്തത് മുസ്ലിം സംഘടനകള്‍ തമ്മിലുള്ള വടംവലിയാണ്. ഇരുവിഭാഗം വീതം സുന്നികള്‍, മുജാഹിദുകള്‍, ജമാ അത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളില്‍ നിന്നും കടുത്ത സമ്മര്‍ദ്ദമാണ് സാമൂഹിക നീതി വകുപ്പ് നേരിടുന്നത്. നോമിനേറ്റ് ചെയ്യേണ്ട അഞ്ച് അംഗങ്ങളില്‍ മൂന്നു പേര് സ്ത്രീകളായിരിക്കണമെന്നുണ്ട്. ഇതും മുസ്ലിം ലീഗിനെ കുഴക്കുകയാണ്. കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് എന്നീ പാര്‍ട്ടികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന കീഴ്വഴക്കത്തിനു മുന്നിലും മുസ്ലിം ലീഗിന് നിലപാടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
കാലാവധി കഴിഞ്ഞ ബോര്‍ഡിന്റെ ചെയര്മാന് കാന്തപുരം ഗ്രൂപ്പിന്റെ ഭാഗമായ പി.സി. ഇബ്രാഹിം മാസ്റ്റര്‍ ആയിരുന്നു. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്തായിരുന്നു ബോര്‍ഡ് പുന:സംഘടിപ്പിക്കപ്പെട്ടത്. അഞ്ചു വര്‍ഷമാണ് ബോര്‍ഡിന്റെ കാലാവധി. ഇത്തവണ ഇ.കെ. സുന്നി വിഭാഗത്തിന് ചെയര്മാന് സ്ഥാനം ലഭിക്കണം എന്ന ആവശ്യമാണ് ഈ വിഭാഗം ഉയര്‍ത്തുന്നത്. കഴിഞ്ഞ ബോര്‍ഡില്‍ അംഗമായിരുന്ന ടി.കെ. പരീക്കുട്ടി ഹാജിയെ ആണ് ഈ വിഭാഗം പിന്തുണക്കുന്നത്. ഓര്‍ഫനേജ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി കൂടിയാണ് ഇദ്ദേഹം. മുസ്ലിം ലീഗിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും ഇതിനുണ്ട്. മനുഷ്യാവകാശ കമ്മീഷന് ഓര്‍ഫനേജുകളുടെ വിവര ശേഖരണം നടത്തുന്നതിനെ ശക്തമായി ഓര്‍ഫനേജ് അസോസിയേഷന് എതിര്‍ത്തിരുന്നു. ഈ സാഹചര്യത്തില്‍ ഇദ്ദേഹത്തെ തന്നെ ചെയര്‍മാനാക്കണമെന്നാണ് ഇ. കെ. സുന്നി വിഭാഗം ആവശ്യപ്പെടുന്നത്.
ഒരു വിഭാഗത്തെയും പിണക്കാന്‍ കഴിയാതെ മുസ്ലിം ലീഗും സാമൂഹ്യ നീതി വകുപ്പും കുഴങ്ങുമ്പോള്‍ ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന്റെ പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണ്.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: