കെയ്റോ: ഈജിപ്റ്റിന്റെ പുതിയ പ്രസിഡന്റായി മുന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അബ്ദുല്‍ ഫത്താ അല്‍ സിസി ചുമതലയേറ്റു. വൈകുന്നേരം കെയ്റോ പരമോന്നത കോടതിയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസും അറബ്, ആഫ്രിക്കന്‍ രാഷ്ട്രത്തലവന്മാരും പങ്കെടുത്തു.
ചടങ്ങിനോടനുബന്ധിച്ച് തലസ്ഥാനമായ കെയ്റോയിലെ ഇത്തിഹാദിയയിലുള്ള പ്രസിഡന്റിന്റെ പാലസില്‍ വിരുന്നും ഒരുക്കിയിട്ടുണ്ട്.
മേയ് 26 മുതല്‍ 28 വരെ നടന്ന തെരഞ്ഞെടുപ്പില്‍ അല്‍സിസി വന്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. അല്‍ സിസിക്ക് 93.3%വോട്ടു കിട്ടിയപ്പോള്‍ ഏക എതിരാളിയും ഇടതുപക്ഷ അനുഭാവിയുമായ ഹംദീന്‍ സബാഹിക്ക് മൂന്നുശതമാനം വോട്ടു ലഭിച്ചു. 3.7% വോട്ടുകള്‍ അസാധുവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: