കോഴിക്കോട്: കസ്തൂരിരംഗന്‍ റിപ്പോര്ട്ട്നടപ്പാക്കരുതെന്നാവശ്യപ്പെട്ട്കോഴിക്കോട് ജില്ലയിലെ മലയോരമേഖലയില്‍ കഴിഞ്ഞ ഡിസംബര്‍ 15 ന് നടന്ന അക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ പോലീസും ക്രൈംബ്രാഞ്ചും രണ്ട് തട്ടില്‍.
താരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസ് കത്തിച്ച കേസില്‍ പോലീസ് പ്രതിചേര്‍ത്ത 11 പേര് നിരപരാധികളാണെന്നാണ് ക്രൈംബ്രാഞ്ച് തയാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ സംഭവസ്ഥലത്ത് നിന്ന് അറസ്റ്റുചെയ്യപ്പെട്ട ഈ പതിനൊന്ന് പ്രതികളടക്കം 76 പ്രതികള്‍ കുറ്റക്കാരാണെന്നുതന്നെയാണ് പോലീസ് വാദിക്കുന്നത്.
താമരശ്ശേരി ആക്രമവുമായി ബന്ധപ്പെട്ട് പോലീസ് എടുത്ത കേസില്‍ നിരപരാധികളെ വെറുതെ വിടണമെന്നാവശ്യപ്പെട്ട് താമരശ്ശേരി ബിഷപ്പ് മുഖ്യമന്ത്രിക്ക് നല്കിയപരാതിയെത്തുടര്ന്നാണ് കേസന്വേഷണത്തില്‍ വഴിത്തിരിവുണ്ടായത്. മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിക്കുന്നത്. 11 പേരും പ്രതികളാണെന്നും സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നുമാണ് കേസില്സാക്ഷികളായ പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞത്. എന്നാല്‍ തങ്ങള്‍ നിരപരാധികളാണെന്നായിരുന്നു പ്രതികളുടെ നിലപാട്. തുടര്‍ന്ന് ഇവരുടെ മൊബെയില്‍ ലൊക്കേഷന്‍ വിശദമായി പരിശോധിച്ചാണ് റിപ്പോര്ട്ട്തയ്യാറാക്കിയിരിക്കുന്നതെന്നും അക്രമ സമയത്ത് ഇവര്‍ സ്ഥലത്തില്ലായിരുന്നുവെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.
താമരശ്ശേരി വനം വകുപ്പ് ഓഫീസ് കത്തിച്ച കേസില്‍ പ്രതികളാക്കപ്പെട്ടവര്‍ സംഭവത്തിലുള്പ്പെട്ടവര്തന്നെയാണെന്ന് പോലീസ് വാദിക്കുന്നു. അക്രമസംഭവങ്ങളുടെ വീഡിയോ ക്ലിപ്പുകളില്‍ നിന്നും ഫോട്ടോകളില്‍ നിന്നും തിരിച്ചറിഞ്ഞ യഥാര്‍ത്ഥ പ്രതികളെയാണ് കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടവര്‍ അക്രമത്തിലുള്പ്പെട്ടിട്ടില്ല എന്ന് വാദിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് പോലീസ് ചോദിക്കുന്നു.
പ്രത്യേക സംഘം ആന്വേഷിക്കുന്ന കേസില്‍ മറ്റൊരന്വേഷണത്തിന് പ്രസക്തിയും നിയമസാധുതയുമില്ലെന്നാണ് പോലീസ് ഉന്നയിക്കുന്ന മറ്റൊരുവാദം. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്ന് പോലും വസ്തുതകള്‍ ശേഖരിക്കാതെ ക്രൈംബ്രാഞ്ച് ഫോണ്‍ ലൊക്കേഷനെയാണ് ആശ്രയിച്ചത്. ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയതിന് നിയമസാധുതയില്ലെന്നും പോലീസ് വാദിക്കുന്നു.
താമരശ്ശേരി മേഖലയിലെ അക്രങ്ങളുമായി ബന്ധപ്പെട്ട് താമരശ്ശേരി, കോടഞ്ചേരി, തിരുവമ്പാടി പോലീസ് സ്റ്റേഷനുകളിലായി 44 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ താമരശ്ശേരി വനം വകുപ്പ് ഓഫീസ് അക്രമിച്ച കേസ് വടകര ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി പി.പി. സദാനന്ദനാണ് അന്വേഷിക്കുന്നത്.
താമരശ്ശേരി ആക്രമണവുമായി ബന്ധപ്പെട്ട് വൈദികരടക്കമുള്ളവര്‍ പങ്കാളികളാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരാതിനല്‍കിയിരുന്നു. പട്ടാപകല്‍ നടന്ന അക്രമത്തില്‍ പങ്കെടുത്തവര്‍ ആരൊക്കെയാണെന്ന് വ്യക്തമായിട്ടും പ്രധാനപ്രതികളില്‍ ചിലരെ ഒഴിവാക്കിയിരുന്നു. ജില്ലയിലെ ചില യുഡിഎഫ് നേതാക്കളും വൈദികരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ട് നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് കേസന്വേഷണം അട്ടറിമറിക്കപ്പെട്ടത്. ഒരേ കേസില്‍ ക്രൈംബ്രാഞ്ചും പോലീസും വ്യത്യസ്ത നിലപാടെടുക്കുന്നത് പ്രതികള്‍ക്ക് സഹായകരമായിരിക്കുമെന്ന് നിയമജ്ഞര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: