കൊച്ചി: ഹിന്ദുയുവാക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് മതംമാറ്റി ഇസ്ലാമിക രാജ്യങ്ങളിലേക്കു കടത്തുന്ന സംഘം കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായി പോലീസ് കണ്ടെത്തി. എന്നാല്‍ സംഘത്തിന്റെ വന്‍ ശക്തിയും സ്വാധീനവും മനസിലാക്കിയ പോലീസ് നടപടികള്‍ എടുക്കാന്‍ മടിക്കുകയാണ്. വിദേശത്തു കൊണ്ടുപോകുന്ന ഇവര്‍ അല്‍ക്വായ്ദ ഭീകരരുടെ സംഘത്തിലാണെത്തുന്നതെന്നാണ് ലഭ്യമായ വിവരം. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും കഴിഞ്ഞാല്‍ അല്‍ഖ്വയ്ദ പ്രവര്‍ത്തന ശൃംഖല ഏറ്റവും ശക്തമായ സ്ഥലമാണ് യെമന്‍.
കൊച്ചിയില്‍ വെച്ച് 30 ഹിന്ദുയുവാക്കളെ ഇസ്ലാംമതത്തിലേക്ക് മാറ്റിയശേഷം യെമനിലേക്ക് കടത്തിയെന്നാണ് കരുതപ്പെടുന്നത്. ആലങ്ങാട് മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോംഗ്ങ്ങോര്പിള്ളി ചാലിയില് വീട്ടില്‍ കുട്ടപ്പന്റെ മകന് വിമല്‍കുമാറിനെ കാണാതായത് സംബന്ധിച്ച അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. വിമല്‍കുമാറിനെ കാണാനില്ലെന്ന് കാണിച്ച് കഴിഞ്ഞ മാസം ആറിനാണ് അച്ഛന് കുട്ടപ്പന് ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വിമല്‍കുമാര്‍ യെമനില്‍ ഉണ്ടെന്ന് മനസിലായത്. രണ്ട് മാസം മുമ്പാണ് വിമല്‍കുമാര്‍ ഇസ്ലാംമതം സ്വീകരിച്ചത്. ഇയാളെ കൂടാതെ മറ്റ് മുപ്പതോളം ഹിന്ദുയുവാക്കളെ ഇസ്ലാംമതത്തിലേക്ക് ചേര്‍ത്ത് യെമനില്‍ എത്തിച്ചിട്ടുണ്ടെന്ന് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ബിനാനിപുരം പോലീസാണ് കേസ് അന്വേഷിക്കുന്നത്.
മതപഠനത്തിനായിട്ടാണ് യെമനിലേക്ക് പോയതെന്നാണ് വിമല്‍കുമാര്‍ സഹോദരനെ ഫോണില്‍ അറിയിച്ചത്. കലൂരിലെ ഒരു രഹസ്യകേന്ദ്രത്തില്വച്ചാണ് മതം മാറ്റം നടന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. എന്നാല്‍ ആരുടെ പേരിലുള്ള പാസ്പോര്‍ട്ടാണ് ഉപയോഗിച്ചതെന്നും ഏത് വിമാനത്താവളത്തില്‍നിന്നാണ് പോയതെന്ന കാര്യവും സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. രാഷ്ട്രവിരുദ്ധ പ്രവര്ത്തനങ്ങള്ക്കുവേണ്ടിയാണോ ഇവരെ യെമനിലേക്ക് എത്തിച്ചതെന്നത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വിമല്‍കുമാറിന്റെ കൂട്ടുകാരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: