റാഞ്ചി: അന്യസംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്കു കുട്ടികളെ കടത്തിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. സംഭവം മനുഷ്യക്കടത്തുതന്നെയാണെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് വ്യക്തമാക്കി. ഇതിനിടെ ഇന്നലെ രാത്രി ഒമ്പതു മണിക്കുള്ള പാട്ന എക്സ്പ്രസില്‍ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് കുട്ടികളെ തിരികെ കൊണ്ടു പോയി.
ഝാര്‍ഖണ്ഡില്‍ നിന്ന് 516 കുട്ടികളെ ഒറ്റയടിക്ക് കേരളത്തിലേക്ക് കടത്തിയ സംഭവം മനുഷ്യക്കടത്ത് തന്നെയാണെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് വ്യക്തമാക്കി. ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരള സര്‍ക്കാരും വെട്ടത്തൂര്‍ അനാഥാലയം അധികൃതരും മുസ്ലിം ലീഗും ഇത് മനുഷ്യക്കടത്തല്ലെന്ന് ആവര്‍ത്തിക്കുമ്പോഴാണ് കോണ്‍ഗ്രസ് പിന്തുണയില്‍ ഭരിക്കുന്ന ഝാര്‍ഖണ്ഡിലെ മുഖ്യമന്ത്രി ഹേമന്ത് സോറന് ഇത് മനുഷ്യക്കടത്ത് തന്നെയാണെന്ന് വ്യക്തമക്കാിയത്.
മുതിര്‍ന്ന കുട്ടികളെ വിദ്യാഭ്യാസത്തിനും ജോലിക്കുമായി കൊണ്ടുപോയ പല സംഭവങ്ങളുമം ഉണ്ടായിട്ടുണ്ട്. എന്നാല്‍ കൊച്ചുകുട്ടികളെ കടത്തുന്നതിന് പിന്നില്‍ ദുരുദ്ദേശ്യമുണ്ട്, ദുരൂഹതയുയ്. ഇക്കാര്യം സിബിഐ ഉള്‍പ്പെടെ ഏത് ഏജന്‍സി അന്വേഷിച്ചാലും ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ അതിനെ സ്വാഗതം ചെയ്യും.
പ്രശ്നം വര്ഗീയവത്കരിക്കുന്നില്ല. എന്നാല്‍ അത്തരം ശ്രമമുണ്ടെങ്കില്‍ അത് ശരിയല്ല. സോറന് പറഞ്ഞു.
അതിനിടെ, മനുഷ്യക്കടത്ത് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കേരള ഹൈക്കോടതി ഇന്നു പരിഗണിക്കും. ഓള് കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: