തിരുവനന്തപുരം: അന്യ സംസ്ഥാനത്തുനിന്നും കുട്ടികളെ കടത്തി കേരളത്തിലേക്ക് കൊണ്ടുവന്ന സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണ മെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. പ്രതിഷേധ മാര്‍ച്ച് നിയമസഭാ മന്ദിരത്തിന് നൂറുവാര അകലെ എത്തിയപ്പോള്‍ പോലീസ് ജലപീരങ്കി ഉപയോഗിക്കുകയായിരുന്നു. സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.സുധീറിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ മുന്നോട്ടുനീങ്ങി. പോലീസ് തയ്യാറാക്കിയിരുന്ന ബാരിക്കേഡിനടുത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കാന്തുടങ്ങിയ പ്രവര്‍ത്തകര്‍ക്കു നേരെയാണ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചത്.
പത്തു മിനുട്ടിനുള്ളില്‍ 25 ലധികം ഗ്രനേഡുകളാണ് പോലീസ് പ്രയോഗിച്ചത്. നിരവധി പ്രവര്‍ത്തകര്‍ക്ക് ശ്വാസംമുട്ടലും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ടിട്ടും അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതുപോലീസ് തടഞ്ഞു. പോലീസിന്റെ വിവേചനമില്ലാത്ത കണ്ണീര്‍വാതക-ഗ്രനേഡ് പ്രയോഗം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും നടന്നു.
പോലീസ് പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന രംഗങ്ങളാണ് ഇന്നലെ നിയമസഭയ്ക്ക് മുന്നില്‍ കാണാന്‍കഴിഞ്ഞത്. സാധാരണ പ്രതിഷേധ മാര്‍ച്ച് എത്തിക്കഴിഞ്ഞ് നേതാക്കള്‍ ഉദ്ഘാടന വിശദീകരണ പ്രസംഗങ്ങള്‍ നടത്തിയശേഷം പ്രകോപനമുണ്ടായാല്മാത്രമാണ് പോലീസ് നടപടികള്‍ സ്വീകരിക്കാറുള്ളത്. എന്നാല്‍ ഇന്നലത്തെ മാര്‍ച്ചില്‍ മനുഷ്യക്കടത്തിനെക്കുറിച്ച് സംസാരിക്കാന്‍ പോലും അനുവദിക്കാതെയാണ് പോലീസ് ആക്രമണം ആരംഭിച്ചത്.ഇതുവരെ ഒരു മാര്‍ച്ചിന് നേരെയും ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ 25 ലധികം ഗ്രനേഡുകള്‍ പ്രയോഗിച്ച സംഭവമുണ്ടായിട്ടില്ല.
ജലപീരങ്കി-കണ്ണീര്‍വാതക പ്രയോഗത്തില്‍ പരിക്കേറ്റ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍, സംസ്ഥാന സമിതി അംഗം നിശാന്ത്, ജില്ലാ ജനറല്‍ സെക്രട്ടറി മഹേഷ്, നേതാക്കളായ ഉണ്ണി ആനന്ദ്, അനൂപ്, ദീപക്, വിഷ്ണു, ആലംപൊറ്റ ശ്രീകുമാര്‍, രജിത്ചന്ദ്രന് എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നേരത്തെ സെക്രട്ടേറിയറ്റിന് മുന്നില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് സംസ്ഥാനപ്രസിഡന്റ് അഡ്വ. പി. സുധീര്‍, യുവമോര്‍ച്ച സംസ്ഥാന നേതാക്കളായ കെ. ബിനുമോന്, അഡ്വ. ആര്.എസ്.രാജീവ്, സജി കരവാളൂര്‍, ജില്ലാ പ്രസിഡന്റ് മുളയറ രതീഷ്, വൈസ് പ്രസിഡന്റ് വിപാഷ്, ജനറല്‍ സെക്രട്ടറിമാരായ അനീഷ്, മഹേഷ്, ജില്ലാ നേതാക്കളായ അരുണ്‍, രഞ്ജിത് ചന്ദ്രന്, മണവാരി രതീഷ്, പ്രവീണ്‍, സുധീഷ് എന്നിവര്‍ നേതൃത്വം നല്കി.
പരിക്കേറ്റ് ആശുപത്രിയിലായ പ്രവര്‍ത്തകരെ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.സുരേഷ്, ദേശീയ സമിതി അംഗം വെള്ളാഞ്ചിറ സോമശേഖരന്‍, ജനറല്‍ സെക്രട്ടറി ചെമ്പഴന്തി ഉദയന്‍, സെക്രട്ടറി മലയിന്‍കീഴ് രാധാകൃഷ്ണന് എന്നിവര്‍ സന്ദര്‍ശിച്ചു.
കോഴിക്കോട് സാമൂഹികക്ഷേമവകുപ്പുമന്ത്രി എം.കെ. മുനീറിന്റെ ആഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെയും പോലീസ് തല്ലിച്ചതച്ചു. സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ്ബാബു ജില്ലാ പ്രസിഡന്റ് മഞ്ചുനാഥ് തുടങ്ങിയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: