റിയോ ഡി ജനീറോ: അത് ഗോളായിരുന്നോ, അല്ലെയോ ? ബ്രസീലില്‍ അടുത്ത രണ്ട് ആഴ്ച്ചക്കാലം നടക്കുന്ന ലോകകപ്പ് മാമാങ്കത്തില്‍ ഈ ചോദ്യം ഉന്നയിക്കേണ്ട ആവശ്യം വരില്ല. ഈ വിഷയം സംബന്ധിച്ച് യാതൊരു വിധത്തിലുള്ള തര്‍ക്കവുമുണ്ടാകില്ല.
ലോകകപ്പില്‍ ആദ്യമായി ഗോള്‍ ലൈന്‍ ടെക്നോളജി ഉപയോഗിക്കുന്നു എന്നിരിക്കെ ഗോളിനെ കുറിച്ചുള്ള തര്‍ക്കം എങ്ങനെ ഉണ്ടാകാനാണ്.
ഇതിനായി ഇരു ഭാഗത്തേയും ഗോള്‍ മുഖങ്ങളിലായി 14 ക്യാമറകളാകും സജ്ജീകരിക്കുക. ഒരു സെക്കണ്ടില് 500 പടങ്ങളാണ് ഈ ക്യാമറകള്‍ ഒപ്പിയെടുക്കുക. ക്യാമറകളാകട്ടെ കമ്പ്യൂട്ടറുകളായി ബന്ധിപ്പിച്ചിരിക്കും.
പന്ത് ഗോള്‍ ലൈന്‍ ഭേദിക്കുന്ന നിമിഷത്തില്‍ റഫറിയുടെ കൈയിലണിഞ്ഞിരിക്കുന്ന പ്രത്യേക വാച്ചില്‍ വെബ്രേഷന്‍ സംഭവിക്കും. വിധിയോ ‘ഗോള്‍……’
ഇതിനോടകം തന്നെ ബ്രസീലിലെ 2400 ഇടങ്ങളില്‍ ഗോള്‍ ലൈന്‍ ടെക്നോളജി വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞെന്ന് ടെക്നോളജിയുടെ ഉപജ്ഞാതാവ് വ്യക്തമാക്കി. നൂറ് ശതമാനം ഉപയോഗ പ്രദമാണ് ഈ ടെക്നോളജിയെന്നും ഇവര്‍ ഉറപ്പ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: