ഷലാനല: ബിയാസ് നദിയിലെ ഒഴുക്കില്‍പ്പെട്ടവരെ കണ്ടെത്താന്‍ ഹിമാചല്‍പ്രദേശ് ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. കാണാതായ ഹൈദരാബാദിലെ 20 എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികളുടെ രക്ഷാപ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ വിപുലമായ സംവിധാനമാണൊരുക്കിയത്.
ദേശീയ ദുരന്തനിവാരണസേനയിലെ വിദഗ്ധര്‍, ഇന്റോ-തിബറ്റ് ബോര്‍ഡര്‍ പോലീസ്, ബഹാക്രാ ബീസ് മാനേജ്മെന്റ് ബോര്‍ഡ് തുടങ്ങിയവര്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. നിലവില്‍ ഇതുവരെ നാല് വിദ്യാര്‍ത്ഥികളുടെ മൃതശരീരങ്ങളെ കണ്ടെത്താനായിട്ടുള്ളു. ഇതില്‍ ഒരു ശരീരം ഞായറാഴ്ച്ച രാത്രി കണ്ടെത്തിയിരുന്നു. സംഭവം നടന്ന സ്ഥലത്ത് നിന്നും 20 കിലോമീറ്റര്‍ താഴെയായിട്ടാണ് എല്ലാ മൃതശരീരങ്ങളും കണ്ടെത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം കരസേനയും തെരച്ചില്‍ ആരംഭിച്ചു. സശസ്ത്ര സീമാബല്‍, സംസ്ഥാന പോലീസ് തുടങ്ങിയവരും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്.
രക്ഷാപ്രവര്‍ത്തനത്തില്‍ 84 പേരടങ്ങുന്ന സംഘമാണ് തെരച്ചില്‍ നടത്തുന്നത്. ഇതില്‍ 10 പേര് മുങ്ങല്‍ വിദഗ്ധരാണ്. ഡാമില്‍ നിന്നും 15 കിലോമീറ്റര്‍ താഴെയാണ് അപകടമുണ്ടായത്. അത്യാധുനിക സംവിധാനങ്ങളുപയോഗിച്ചാണ്തെരച്ചില് പുരോഗമിക്കുന്നത്.
കലങ്ങിയ വെള്ളമായതിനാല്‍ അടിത്തട്ട് കാണാന്‍ സാധിക്കാത്തത് രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗത കുറയ്ക്കുന്നു. കൂടാതെ അമിതമായി വെള്ളമുയര്‍ന്നത് വിദ്യാര്‍ത്ഥികളുടെ മൃതശരീരങ്ങള്‍ കണ്ടെത്തുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി, ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിംഗ്, മറ്റ് കാബിനറ്റ് അംഗങ്ങള്‍, മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമാല്‍, തെലങ്കാന ആഭ്യന്തരമന്ത്രി നയനി നരസിംഹ റെഡ്ഡി, സീബ്രാബാഡ് പോലീസ് കമ്മീഷണര്‍ സി.വി. ആനന്ദ് തുടങ്ങി നിരവധി പേര് അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: