കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണം. വിമാനത്താവളത്തിനുള്ളിലെ സെക്യൂരിറ്റി അക്കാദമിക്ക് നേര്‍ക്ക് നടന്ന വെടിവെയ്പ്പിനെ ത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു ഭീകരരെയും സൈന്യം വധിച്ചു.
ആക്രമണത്തിെന്റ ഉത്തരവാദിത്തം പാക് താലിബാന് ഏറ്റെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ നടന്ന താലിബാനാക്രമണത്തില് മുപ്പത്തിനാലു പേരാണ് മരിച്ചത്. സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ പതിനെട്ടു മണിക്കൂറാണ് നീണ്ടത്. ആദ്യ സംഭവം നടന്ന് 48 മണിക്കൂറിനുള്ളിലാണ് രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം രണ്ടാമതും താലിബാന് ഭീകരര്‍ ആക്രമിച്ചത്.
ഇന്നലെ ബൈക്കുകളില്‍ എത്തിയ ഒരു സംഘം ഭീകരര്‍ സെക്യൂരിറ്റി അക്കാദമിക്ക് നേര്‍ക്ക് തുരുതുരാ നിറയൊഴിക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചു. രണ്ടു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ അഞ്ചു ഭീകരരെയും വധിച്ചു.
വിമാനത്താവളത്തില്‍ നിന്ന് വെടിയൊച്ചകള്‍ കേട്ടതായും നിരവധി ആംബുലന്‍സുകള്‍ പോകുന്നത് കണ്ടതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
സര്‍ക്കാരിനെതിരായ മറ്റൊരു വിജയകരമായ ആക്രമണത്തിെന്റ ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുക്കുന്നുവെന്ന് താലിബാന് വക്താവ് ഷഹീദുള്ള ഷഹീദ് ഒരു വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. ഇനിയും ഇത്തരം ആക്രമണങ്ങള്‍ തുടരും. ഷഹീദ് പറഞ്ഞു. കഴിഞ്ഞ ദിവസം പത്തു ഭീകരരാണ് സുരക്ഷാ സൈനികരുടെ വേഷമണിഞ്ഞ് വിമാനത്താവളത്തില്‍ തോക്കുകളും റോക്കറ്റുകളും ഗ്രനേഡുകളുമായി കടന്നുകയറി ആക്രമണം അഴിച്ചുവിട്ടത്. പതിനെട്ടു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ഭീകരരെ മുഴുവന്‍ സൈന്യം വധിച്ചിരുന്നു. താലിബാനും സര്‍ക്കാരും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ ഇതോടെ തകര്‍ന്നു.
ഇന്നലെ രാവിലെ പാക്കിസ്ഥാനില്‍, അഫ്ഗാന് അതിര്‍ത്തിയിലുള്ള താലിബാന് കേന്ദ്രങ്ങള്‍ പാക് യുദ്ധവിമാനങ്ങള്‍ ബോംബിട്ട് തകര്‍ത്തു. ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിഞ്ഞതായും 25 ഭീകരര്‍ കൊല്ലപ്പെട്ടതായും അധികൃതര്‍ അറിയിച്ചു. ഇത് അല്‍ഖ്വയ്ദ ബന്ധമുള്ള താലിബാനെതിരായ പോരാട്ടത്തിെന്റ തുടക്കമാണോയെന്ന് വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: