തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ്. നിയമസഭയില്‍ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. വിവിധ വൈദ്യുതി നിലയങ്ങളിലുണ്ടായ യന്ത്രതകരാറുമൂലം കേന്ദ്ര പൂളില്‍ നിന്ന് ലഭ്യമാകേണ്ട വിഹിതത്തില്‍ ഇത്തവണ വന്‍ കുറവാണുണ്ടായത്. താല്‍ച്ചര്‍, രാമകുണ്ഡം, കൂടംകുളം എന്നിവിടങ്ങളിലെ യന്ത്രത്തകരാറ് മൂലം 288 മെഗാവാട്ട് വൈദ്യുതിയും സംസ്ഥാനത്തെ കായംകുളം വൈദ്യുതി നിലയത്തിലുണ്ടായ തകരാര്‍മൂലം 170 മെഗാവാട്ടുമാണ് സംസ്ഥാനത്തിന് നഷ്ടമായത്.
ശബരിഗിരി പദ്ധതിയില്‍ പെന്‍സ്റ്റോക് പൈപ്പിന്റെ വാല്‍വില്‍ ഉണ്ടായ കേടുപാടുകള്‍ മൂലം 400 വാട്ടിന്റെ കുറവും ഉണ്ടായിട്ടുണ്ട്. ഫ്രീക്വന്‍സി കുറയുമ്പോള്‍ താനെ വൈദ്യുതി നിലക്കുന്ന തരത്തില്‍ ദേശീയ വൈദ്യുതി അതോറിറ്റി സംസ്ഥാനത്ത് നടപ്പിലാക്കിയ സ്പെഷ്യല്‍ സിസ്റ്റം കണ്ട്രോള് മൂലമാണ് അടിക്കടി വൈദ്യുതി നിലക്കുന്നത്. രാജ്യത്തെ പടിഞ്ഞാറന്‍ മേഖലയിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 16 ഇടങ്ങളിലെ 110 കെ.വി സബ് സ്റ്റേഷനുകളിലാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. ഫ്രീക്വന്‍സി കുറയുന്ന സമയത്ത് താനേ വൈദുതി നിലക്കുന്ന തരത്തിലാണ് ഈ സംവിധാനം സജ്ജീകരിച്ചിട്ടുളളത്. ഇതിന്റെ നിയന്ത്രണവും ദേശീയ വൈദ്യുതി അതോറിറ്റിയുടെ കീഴിലാണ്. ഈ സ്ഥിതിവിശേഷത്തിന് മാറ്റം വരുത്തുന്നതിനുള്ള ശ്രമങ്ങള്‍ സംസ്ഥാനം നടത്തുന്നുണ്ട്. സംസ്ഥാനത്തിന്റെ വൈദ്യുതി ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലമാണ് അപ്രഖ്യാപിത ലോഡ് ഷെഡിങ് ഉണ്ടാകുന്നതെന്ന വാദഗതി അംഗീകരിക്കാനാകില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
കളിമണ്‍- മണ്‍പാത്രങ്ങള്‍ നിര്‍മിക്കുന്ന കുംബാര വിഭാഗത്തെ ആര്‍ട്ടിസാന്‍സ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനാവശ്യമായ നിയമപരമായ വിഷയങ്ങള്‍ മുഖ്യമന്ത്രിയുമായ ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയെ അറിയിച്ചു. ഈ വിഭാഗത്തിന് പാത്ര നിര്‍മാണത്തിന് ആവശ്യമായ കളിമണ്ണ് ലഭിക്കുന്നതിന് നിലവിലെ ഉപാധികളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേകമായി കാണണമെന്ന കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ ഏകീകൃത യൂണിഫോം പദ്ധതി നടത്താന്‍ വിദ്യാഭ്യാസവകുപ്പ് ആലോചിച്ചിട്ടില്ലെന്ന് മന്ത്രി അബ്ദുറബ്ബ് വ്യക്തമാക്കി. ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ എപിഎല്‍ വിഭാഗത്തിലെ ആണ്‍കുട്ടികള്‍ ഒഴികെയുള്ളവര്‍ക്ക് 2012-13ല്‍ സൗജന്യമായി യൂണിഫോം നല്കാന് തീരുമാനിച്ചിരുന്നു. 2013-14 എയ്ഡഡ് സ്കൂളിലും നടപ്പാക്കി. പിടിഎ ആവശ്യപ്പെടുന്നത് അനുസരിച്ചാണ് യൂണിഫോം നല്‍കുന്നത്. എട്ടുകമ്പനികള്‍ വഴി ഗുണമേന്മയുള്ള തുണികള്‍ ഇഷ്ടപ്പെട്ട ഡിസൈനില്‍ പിടിഎയ്ക്ക് തിരഞ്ഞെടുക്കാം. ഇതിനുള്ള പണം സ്കൂള്‍ വഴിയാണ് നല്‍കുന്നത്. ഈ കമ്പനികള്‍ക്കു പുറമെ ആവശ്യമെങ്കില്‍ പുറത്തുനിന്നു വാങ്ങാനും അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: