കൊച്ചി: പ്ലാസ്റ്റിക് നിര്‍മ്മിത കറന്സിനോട്ടുകള് അടുത്തവര്‍ഷം ജനങ്ങളിലെത്തിക്കാന്‍ ആര്‍ബിഐ നടപടി തുടങ്ങി. പത്ത് രൂപയുടെ നോട്ടുകളാണ് ആദ്യഘട്ടത്തില്‍ വിതരണത്തിലെത്തുക.
കൊച്ചി, മൈസൂര്‍, ജയ്പൂര്‍, സിംല, ഭുവനേശ്വര്‍ എന്നീ നഗരങ്ങളിലാണ് പ്ലാസ്റ്റിക് കറന്‍സി വിതരണം ചെയ്യുക. അഞ്ച് കോടി പ്ലാസ്റ്റിക് നോട്ടുകളാണ് ഇന്ത്യ വിദേശത്ത് നിര്‍മ്മിച്ച് വിതരണത്തിനെത്തിക്കുന്നത്. ഇതോടെ പ്ലാസ്റ്റിക് കറന്‍സി കൈകാര്യം ചെയ്യുന്ന നാലാമത്തെ രാഷ്ട്രമായി ഇന്ത്യ മാറും. ഓസ്ട്രേലിയയാണ് പ്ലാസ്റ്റിക് കറന്‍സി നടപ്പാക്കിയ ആദ്യ രാജ്യം. നോട്ടുകളുടെ ആയുസ് കൂടും. കള്ളനോട്ട് അടിക്കാന്‍ ബുദ്ധിമുട്ടാണ്. അച്ചടിച്ചെലവും കുറവാണ്.
2010 ലാണ് പ്ലാസ്റ്റിക് നോട്ടുകള്‍ അച്ചടിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സുരക്ഷാ പ്രശ്നം മൂലം നടപടി വൈകി. കടലാസുകറന്സിയുടെ ആയുസ് അഞ്ച് വര്‍ഷംവരെയാണ്. പ്ലാസ്റ്റിക് നോട്ടുകളുടേത് എട്ടു മുതല്‍ പത്തു വര്‍ഷം വരെയാണ്. ഇതുമൂലം പ്രതിവര്‍ഷം നോട്ട് നിര്‍മാണത്തിനായി ചെലവഴിക്കപ്പെടുന്ന ആയിരക്കണക്കിന് കോടി രൂപയുടെ ലാഭമാണ് ഇന്ത്യക്കുണ്ടാകുകയെന്ന് ആര്‍ബിഐ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കറന്‍സി അച്ചടിക്കാന്‍ ഇന്ത്യ 2010-11 ല്‍ ചെലവഴിച്ചത് 2376 കോടി രൂപയായിരുന്നു. 2011-12 ല്‍ ഇത് 2736 കോടിയും 2012-13 ല്‍ ഇത് 2872 കോടിയുമായി. പഴയ നോട്ടുകള്‍ നശിപ്പിക്കാനും അറ്റകുറ്റപ്പണികള്‍ക്കും പ്രതിവര്‍ഷം 523 കോടി രൂപ ചെലവാകും.
എസ്. കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: