ആലുവ: കൊള്ളപ്പലിശക്കാരെ നേരിടുന്നതിന് വേണ്ടി റൂറല്‍ എസ്.പി.സതീഷ് ബിനോ നടത്തിയ അദാലത്തില്‍ വനിത കൊളളപ്പലിശക്കാര്ക്കെതിരെ പരാതിയുമായി ഒരു വീട്ടമ്മയെത്തി. ഗുണ്ടാസംഘങ്ങള്‍ തന്നെ അക്രമിക്കുമോയെന്ന് ഭയവും ഇവര്‍ക്കുണ്ട്. കരുമാലൂര്‍ സ്വദേശിനി സുശീലയാണ് പരാതിയുമായെത്തിയത്.
2010 ല്‍ ഏഴുലക്ഷം രൂപയാണ് കരുമാല്ലൂര്‍ സ്വദേശിനിയായ സുശീല പലിശക്കെടുത്തത്. അങ്കമാലി സ്വദേശിനികളായ മേരി കോലഞ്ചേരി, റോസി തൈക്കൂടത്തില്‍ എന്നിവരാണ് പണം നല്‍കിയത്. ഇതുവരെ പല ഘട്ടങ്ങളായി 26 ലക്ഷം രൂപ ഇവര്‍ തിരിച്ചടച്ചു കഴിഞ്ഞു.
എന്നാല്‍ ഇനിയും പണം വേണമെന്ന ആവശ്യമാണ് ഇവരുടേത്. ആറ് ബ്ലാങ്ക് ചെക്കുകളും മുദ്ര പത്രങ്ങളും പ്രോമിസറിനോട്ടുകളും പുരയിടത്തിന്റെ ആധാരത്തിന്റെ കോപ്പിയും നല്‍കിയിരുന്നു. ഇപ്പോള്‍ ആധാരത്തിന്റെ കോപ്പിയും നല്‍കിയിരുന്നു. ഇപ്പോള്‍ ആധാരത്തിന്റെ കോപ്പിയില്‍ ഒപ്പിട്ടു നല്കാന് നിര്‍ബന്ധിച്ച് ഇവരേയും ഭര്‍ത്താവിനേയും ഗുണ്ടകള്‍ ഭീഷണിപ്പെടുത്തുകയാണ്.
മരിച്ചാലും ഇനി ഗുണ്ടകളുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന വാശിയുമായാണ് ഇവര്‍ എസ്പിയുടെ മുന്നിലെത്തിയത്. പലിശ ഇടപാടുകാരായ സ്ത്രീകള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ റൂറല്‍ എസ്പി നിര്‍ദ്ദേശം നല്കി. ഏതാനും നാളുകള്‍ക്ക് മുമ്പ് ഇവരുടെ സ്ഥലം ജപ്തി ചെയ്യാന്‍ തോമസ് എന്നയാള്‍ക്ക് കോടതിയില്‍നിന്നും അനുമതി ലഭിച്ചു. എന്നാല്‍ തോമസിനെ തങ്ങള്‍ക്കറിയില്ലെന്നാണ് ഇവര്‍ പറയുന്നത്.
തുടര്‍ന്ന് ജപ്തിക്കെതിരെ സ്റ്റേ വാങ്ങി കോടതിയില്‍ അഭയം പ്രാപിച്ചിരിക്കുയാണ്. ഇന്നലെ രാവിലെ ആലുവ, പെരുമ്പാവൂര്‍, മൂവാറ്റുപുഴ ഡിവിഷനുകളില്‍ നിന്നായി 15 പരാതികളാണ് അദാലത്തില്‍ എത്തിയത്. ഇതില്‍ ഏഴെണ്ണത്തില്‍ കേസെടുത്തു. എട്ട് പരാതികളിന്മേല് വിശദമായ അന്വേഷണം നടത്താനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: