പെരുമ്പാവൂര്‍: ലൗജിഹാദിനെത്തുടര്ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പ്രതികളെ പോലീസ് അറസ്റ്റുചെയ്തു. ഒറ്റപ്പാലം പേരൂര്‍ ചിറ്റയില്‍ വീട്ടില്‍ ഹമീദ് മകന് മുഹമ്മദ് ഷെമീര്‍ (21), വെങ്ങോല ഭാഗത്ത് മണ്ണപ്പറമ്പില്‍ വീട്ടില്‍ ഹസൈനാര്‍ മകന് അജാസ് (25) എന്നിവരെയാണ് കുറുപ്പംപടി എസ്.ഐ സൈജു കെ. പോള്‍ അറസ്റ്റ് ചെയ്തത്.
മരിച്ച അശ്വതിയും അജാസും തമ്മില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി അടുപ്പത്തിലായിരുന്നു. ഫോണ്‍വഴിയും മറ്റും ബന്ധം ദൃഢമായി. അജാസിനെ കൂട്ടുകാരനെന്ന നിലയില്‍ സ്വന്തം വീട്ടിലും അശ്വതി പരിചയപ്പെടുത്തിയിരുന്നു. ഇങ്ങനെയിരിക്കെ അശ്വതിക്ക് കളമശ്ശേരി ഏഷ്യാനെറ്റ് കാള്‍ സെന്ററില്‍ ജോലി ലഭിച്ചു.
അവിടെ അടുത്തുള്ള ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തുവന്നിരുന്ന ഷമീറിനെ പരിചയപ്പെട്ടു. തുടര്‍ന്ന് ഇരുവരും അടുപ്പത്തിലാകുകയും പല സ്ഥലങ്ങളിലും കറങ്ങി നടക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. ഈ വിവരം അറിഞ്ഞ അജാസ് ഇരുവരെയും തെറ്റിക്കാനായി ശ്രമിച്ചുകൊണ്ടിരുന്നു.
ഷമീര്‍ എടുത്ത അശ്വതിയുടെ ഫോട്ടോകള്‍ അജാസിന്റെ ഫെയ്സ്ബുക്കിലേക്ക് മെസേജ് ചെയ്യുകയും ഈ വിവരം അജാസ് അശ്വതിയോട് പറയുകയും ചെയ്തു. ഇതറിഞ്ഞ അശ്വതി ഷമീറിനോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയെങ്കിലും ഷമീര്‍ അത് നിരസിച്ചു. അജാസിന്റെയും ഷമീറിന്റെയും കൈകളിലുള്ള ഫോട്ടോകള്‍ ദുരുപയോഗം നടത്തി ഇന്റര്‍നെറ്റിലും മറ്റും പ്രചരിപ്പിക്കുമോ എന്ന് അശ്വതി ഭയപ്പെട്ടിരുന്നു. ഷമീറിനോട് പലതവണ തന്റെ ഫോട്ടോകള്‍ നശിപ്പിക്കുന്നതിന് ആവശ്യപ്പെട്ടെങ്കിലും ഷമീര്‍ അത് കൂട്ടാക്കിയില്ല. ഈ ഫോട്ടോകള്‍ നശിപ്പിക്കുന്നതിന് പണം ആവശ്യപ്പെട്ടെന്ന് അജാസ് അശ്വതിയോട് പറഞ്ഞു. ഈ വിവരം അറിഞ്ഞ അശ്വതി തൂങ്ങി മരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: