തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. ഇന്ന് 20 മിനിറ്റ് അധിക ലോഡ്ഷെഡിംഗിന് സാധ്യത. ഇതോടെ ലോഡ്ഷെഡ്ഡിംഗ് ഒരു മണിക്കൂറിലധികം ആകും. വൈദ്യുതനിയന്ത്രണം നിലവില്‍ 45 മിനിട്ടാണ്.
കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ വീണ്ടും കുറവുവന്നതോടെയാണ് സമയം കൂട്ടാന്‍ കാരണമാകുന്നത്. കൂടംകുളം നിലയത്തിലെ തകരാറുകാരണം ദിവസങ്ങളിലായി അവിടെനിന്നുള്ള 147 മെഗാവാട്ട് ലഭിക്കുന്നില്ല. ബുധനാഴ്ച താല്‍ച്ചര്‍ നിലയത്തിലും തകരാറുണ്ടായി. 179 മെഗാ വാട്ട് കേരളത്തിന് നഷ്ടപ്പെട്ടു.
കേരളത്തില്‍ മഴ ആരംഭിച്ചെങ്കിലും അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ കാര്യമായ മഴ ലഭിച്ചിട്ടില്ല. അതിനാല്‍ ജലവൈദ്യുതി ഉത്പാദനം കൂട്ടാനാവുന്നില്ലെന്ന് വൈദ്യുതിബോര്‍ഡ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: